കണ്ണൂർ: ജില്ലയിൽ വീണ്ടും മാവോയിസ്‌റ്റ് സാന്നിധ്യം സ്‌ഥിരീകരിച്ചു. കണ്ണൂർ കൊട്ടിയൂർ അമ്പായത്തോട് മേഖലയിലാണ് മാവോയിസ്‌റ്റ് സാന്നിധ്യം സ്‌ഥിരീകരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മേലെ പാൽചുരത്തിന് സമീപമുള്ള കാട്ടിലൂടെ മാവോയിസ്‌റ്റുകൾ നടന്ന് പോകുന്നതായി വനപാലകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ആയുധ ധാരികളായ രണ്ട് പുരുഷൻമാരും ഒരു സ്‌ത്രീയുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
വനപാലകരുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ കേളകം പോലീസ് യുഎപിഎ ചുമത്തി കേസെടുത്തു. മാവോയിസ്‌റ്റ് നേതാവ് മൊയ്‌തീൻ സംഘത്തിൽ ഉണ്ടായിരുന്നതായാണ് സൂചന. ഫെബ്രുവരി 21ന് നാദാപുരം പശുക്കടവിൽ മാവോയിസ്‌റ്റ് സംഘം എത്തിയതായി വിവരം ലഭിച്ചിരുന്നു. ഫെബ്രുവരി 21ന് വൈകുന്നേരത്തോടെയാണ് പാമ്പൻകോട് മലയിൽ മാവോയിസ്‌റ്റ് സംഘം എത്തിയതെന്നാണ് വിവരം ലഭിച്ചത്.
ഇവിടെ താമസിക്കുന്ന എം സണ്ണി, എംസി വീടുകളിലാണ് സംഘം എത്തിയത്. മാവോയിസ്‌റ്റ് സംഘത്തിൽ ആറുപേർ ഉണ്ടായിരുന്നതായാണ് സണ്ണിയും അശോകനും വിവരം നൽകിയത്. ഇവരിൽ നാലുപേർ സ്‌ത്രീകളും രണ്ടുപേർ പുരുഷൻമാരുമായിരുന്നു. സംഘത്തിന്റെ പക്കൽ തോക്ക് ഉണ്ടായിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. നാദാപുരം ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്ന് കേരളം പോലീസ് സംഘവും തണ്ടർബോൾട്ടും ഈ മേഖലയിൽ തിരച്ചിൽ നടത്തിയിരുന്നു.
Most Read: ഇന്ത്യൻ മിസൈൽ പാകിസ്‌ഥാനിൽ പതിച്ചു; അബദ്ധം പറ്റിയതെന്ന് വിശദീകരണം