കണ്ണൂരിൽ വീണ്ടും മാവോയിസ്‌റ്റ് സാന്നിധ്യം; ആയുധ ധാരികൾ എത്തിയത് കൊട്ടിയൂർ മേഖലയിൽ

By Trainee Reporter, Malabar News
Maoist presence in Kannur again
Representational Image
Ajwa Travels

കണ്ണൂർ: ജില്ലയിൽ വീണ്ടും മാവോയിസ്‌റ്റ് സാന്നിധ്യം സ്‌ഥിരീകരിച്ചു. കണ്ണൂർ കൊട്ടിയൂർ അമ്പായത്തോട് മേഖലയിലാണ് മാവോയിസ്‌റ്റ് സാന്നിധ്യം സ്‌ഥിരീകരിച്ചത്‌. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മേലെ പാൽചുരത്തിന് സമീപമുള്ള കാട്ടിലൂടെ മാവോയിസ്‌റ്റുകൾ നടന്ന് പോകുന്നതായി വനപാലകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ആയുധ ധാരികളായ രണ്ട് പുരുഷൻമാരും ഒരു സ്‌ത്രീയുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

വനപാലകരുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ കേളകം പോലീസ് യുഎപിഎ ചുമത്തി കേസെടുത്തു. മാവോയിസ്‌റ്റ് നേതാവ് മൊയ്‌തീൻ സംഘത്തിൽ ഉണ്ടായിരുന്നതായാണ് സൂചന. ഫെബ്രുവരി 21ന് നാദാപുരം പശുക്കടവിൽ മാവോയിസ്‌റ്റ് സംഘം എത്തിയതായി വിവരം ലഭിച്ചിരുന്നു. ഫെബ്രുവരി 21ന് വൈകുന്നേരത്തോടെയാണ് പാമ്പൻകോട് മലയിൽ മാവോയിസ്‌റ്റ് സംഘം എത്തിയതെന്നാണ് വിവരം ലഭിച്ചത്.

ഇവിടെ താമസിക്കുന്ന എം സണ്ണി, എംസി വീടുകളിലാണ് സംഘം എത്തിയത്. മാവോയിസ്‌റ്റ് സംഘത്തിൽ ആറുപേർ ഉണ്ടായിരുന്നതായാണ് സണ്ണിയും അശോകനും വിവരം നൽകിയത്. ഇവരിൽ നാലുപേർ സ്‌ത്രീകളും രണ്ടുപേർ പുരുഷൻമാരുമായിരുന്നു. സംഘത്തിന്റെ പക്കൽ തോക്ക് ഉണ്ടായിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. നാദാപുരം ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്ന് കേരളം പോലീസ് സംഘവും തണ്ടർബോൾട്ടും ഈ മേഖലയിൽ തിരച്ചിൽ നടത്തിയിരുന്നു.

Most Read: ഇന്ത്യൻ മിസൈൽ പാകിസ്‌ഥാനിൽ പതിച്ചു; അബദ്ധം പറ്റിയതെന്ന് വിശദീകരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE