തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി ഉത്തരവ് പുറത്തിറങ്ങി. കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണത്തിൽ വർധന ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഇപ്പോൾ സംസ്‌ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കിയത്. ഉത്തരവ് ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും സർക്കാർ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
പൊതുസ്‌ഥലം, ജനം ഒത്തുചേരുന്ന സ്‌ഥലങ്ങൾ, വാഹനയാത്ര, ജോലിസ്‌ഥലം എന്നിവടങ്ങളിൽ ഇനിമുതൽ നിർബന്ധമായും മാസ്‌ക് ധരിക്കണം. ഇക്കാര്യം വ്യക്‌തമാക്കി കഴിഞ്ഞ ഏപ്രിൽ 27ആം തീയതി സർക്കാർ ഉത്തരവ് പുറത്തിറക്കിയെങ്കിലും പലരും ഇത് പാലിക്കുന്നില്ലെന്ന് ശ്രദ്ധയിൽ പെട്ടതോടെയാണ് പരിശോധന കർശനമാക്കാൻ തീരുമാനിച്ചത്.
ഇതോടെ മാസ്‌ക് ധരിക്കാത്തത് ശ്രദ്ധയിൽ പെട്ടാൽ ഇനിമുതൽ വീണ്ടും ആളുകളിൽ നിന്നും പിഴ ഈടാക്കും. 500 രൂപയാണ് പിഴയായി ഈടാക്കിയിരുന്നത്. സ്വകാര്യ വാഹനങ്ങളിൽ ഉൾപ്പടെ മാസ്‌ക് നിർബന്ധമാണെന്ന് അധികൃതർ വ്യക്‌തമാക്കി. അതേസമയം സംസ്‌ഥാനത്ത് കഴിഞ്ഞ ദിവസം 2,993 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവുമധികം കോവിഡ് റിപ്പോർട് ചെയ്യുന്ന സംസ്‌ഥാനങ്ങളിലൊന്നാണ് കേരളം.
Read also: ചിയാന്റെ ‘കോബ്ര’; വിതരണാവകാശം സ്വന്തമാക്കി ഉദയനിധി സ്‌റ്റാലിൻ