തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പ്രകോപനം. പോലീസിന് നേരെ കല്ലേറ് നടന്നു. തുടർന്ന് പോലീസ് ലാത്തി വീശി. പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. പ്രകോപിതരായ സമരക്കാരെ പോലീസ് ഓടിച്ചിട്ട് തല്ലി.
സെക്രട്ടേറിയറ്റിന് അടുത്തുള്ള ഇടറോഡികളിലേക്ക് പ്രവർത്തകർ ഓടി മറയുകയായിരുന്നു. സംഘർഷത്തെ തുടർന്ന് പിരിഞ്ഞുപോയ പ്രവർത്തകർ വീണ്ടും സംഘടിച്ചെത്തിയിരുന്നു. ഷാഫി പറമ്പിൽ ഇടപെട്ട് സംഘർഷാവസ്‌ഥയ്‌ക്ക് അയവ് വരുത്താൻ നോക്കിയെങ്കിലും നടന്നില്ല. ബോധപൂർവം ടിയർ ഗ്യാസും ഷെല്ലും എറിയുകയായിരുന്നു.
പോലീസുകാരോട് ഇത് നിർത്തണമെന്നും താൻ പ്രവർത്തകരെ നിയന്ത്രിച്ചു കൊള്ളാമെന്ന് പറഞ്ഞിട്ടും വീണ്ടും ടിയർ ഗ്യാസ് എറിയാൻ ആഹ്വാനം കൊടുക്കുകയായിരുന്നു. ഒരു സമരത്തേയും ഉൾക്കൊള്ളാൻ പിണറായി വിജയൻ തയ്യാറല്ലെങ്കിൽ പോലീസിന്റേയും പിണറായിയുടേയും ഈ തിട്ടൂരത്തെ അംഗീകരിക്കാൻ ഞങ്ങളും തയ്യാറല്ല; ഷാഫി പറമ്പിൽ പറഞ്ഞു.
Read Also: അഗ്‌നിപഥ് പ്രതിഷേധം മോദി വിരുദ്ധരുടെ സ്‌ഥിരം കലാപരിപാടി; കെ സുരേന്ദ്രൻ