തിരുവനന്തപുരം: വാക്‌സിൻ ക്ഷാമം പരിഹരിക്കേണ്ടത് കേന്ദ്രസർക്കാരാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കൂട്ടപരിശോധന അശാസ്‌ത്രീയമാണെന്ന കെജിഎംഒഎയുടെ (Kerala Government Medical Officer’s Association) വാദത്തിനും മന്ത്രി മറുപടി പറഞ്ഞു. കൂട്ടപരിശോധന ഒഴിവാക്കാനാകില്ല. ആർടിപിസിആർ പരിശോധനക്ക് നാല് ദിവസം വരെ സമയമെടുക്കും. പരിശോധന കഴിഞ്ഞവർ സ്വയം ജാഗ്രത പാലിക്കണം. സർക്കാരിനോട് ആലോചിക്കാതെ ഡോക്‌ടർമാർ സ്വയം വിമർശിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
വിദേശത്ത് പോകുന്നവർക്കും ശസ്‌ത്രക്രിയ ആവശ്യമുള്ളവർക്കും മുൻഗണന നൽകാം. സർക്കാരിന്റെ തീരുമാനങ്ങളിൽ തെറ്റുണ്ടെങ്കിൽ ഡോക്‌ടർമാർക്ക് ചൂണ്ടിക്കാണിക്കാം. നിലവിലെ സാഹചര്യത്തിൽ ടെസ്‌റ്റ് വർധിപ്പിക്കുന്നത് ഉചിതമായ നടപടിയാണ്. ടെസ്‌റ്റ് സാമ്പിൾ എടുത്തവർ സമൂഹത്തിൽ അധികം ഇടപെടാൻ പാടില്ലെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.
Also Read: രോഗവ്യാപനം; വാക്‌സിനേഷൻ ക്യാംപുകൾ നിർത്തലാക്കണമെന്ന് ഐഎംഎ