കൂട്ടപരിശോധന ഒഴിവാക്കാനാകില്ല; സർക്കാർ ഡോക്‌ടർമാരോട് ആരോഗ്യമന്ത്രി

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: വാക്‌സിൻ ക്ഷാമം പരിഹരിക്കേണ്ടത് കേന്ദ്രസർക്കാരാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കൂട്ടപരിശോധന അശാസ്‌ത്രീയമാണെന്ന കെജിഎംഒഎയുടെ (Kerala Government Medical Officer’s Association) വാദത്തിനും മന്ത്രി മറുപടി പറഞ്ഞു. കൂട്ടപരിശോധന ഒഴിവാക്കാനാകില്ല. ആർടിപിസിആർ പരിശോധനക്ക് നാല് ദിവസം വരെ സമയമെടുക്കും. പരിശോധന കഴിഞ്ഞവർ സ്വയം ജാഗ്രത പാലിക്കണം. സർക്കാരിനോട് ആലോചിക്കാതെ ഡോക്‌ടർമാർ സ്വയം വിമർശിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

വിദേശത്ത് പോകുന്നവർക്കും ശസ്‌ത്രക്രിയ ആവശ്യമുള്ളവർക്കും മുൻഗണന നൽകാം. സർക്കാരിന്റെ തീരുമാനങ്ങളിൽ തെറ്റുണ്ടെങ്കിൽ ഡോക്‌ടർമാർക്ക് ചൂണ്ടിക്കാണിക്കാം. നിലവിലെ സാഹചര്യത്തിൽ ടെസ്‌റ്റ് വർധിപ്പിക്കുന്നത് ഉചിതമായ നടപടിയാണ്. ടെസ്‌റ്റ് സാമ്പിൾ എടുത്തവർ സമൂഹത്തിൽ അധികം ഇടപെടാൻ പാടില്ലെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.

Also Read: രോഗവ്യാപനം; വാക്‌സിനേഷൻ ക്യാംപുകൾ നിർത്തലാക്കണമെന്ന് ഐഎംഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE