കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എംസി കമറുദ്ദീൻ എംഎൽഎയെ ഒരു ദിവസത്തെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. ഹോസ്‌ദുർഗ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. അതേസമയം 10 ദിവസമായി ജുഡീഷ്യൽ കസ്‌റ്റഡിയിൽ തുടരുന്ന കമറുദ്ദീൻ എംഎൽഎയെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ന് ആശുപതിയിൽ പ്രവേശിപ്പിച്ചിരുന്നു. കാസർഗോഡ് ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയ എംഎൽഎക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് കണ്ടതിനാൽ കാഞ്ഞങ്ങാട് ജയിലിലേക്ക് തന്നെ മാറ്റി.
ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട 36 കേസുകളിൽ കൂടി എംസി കമറുദ്ദീനെ ഇന്നലെ റിമാൻഡ് ചെയ്‌തിരുന്നു. പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്ന രണ്ട് കേസുകളിൽ കൂടി എംഎൽഎയുടെ അറസ്‌റ്റ് രേഖപ്പെടുത്തുകയും ചെയ്‌തു. ഇതോടെ എംഎൽഎ അറസ്‌റ്റിലായ കേസുകളുടെ എണ്ണം 71 ആയി. അതേസമയം. ഒളിവിൽപ്പോയ കേസിലെ ഒന്നാം പ്രതി പൂക്കോയ തങ്ങളെ പിടികൂടാൻ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല.
Malabar News: മറുനാടൻ പാൽ വ്യാപകമാവുന്നു; ക്ഷീരകർഷകർ പ്രതിഷേധിച്ചു