മാനന്തവാടി: ജില്ലയിൽ ഗുണനിലവാരം കുറഞ്ഞ മറുനാടൻ പാൽ വിൽപ്പന നടത്തുന്നതിന് എതിരെ ക്ഷീരകർഷകർ പ്രതിഷേധിച്ചു. ക്ഷീര സംഘം ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു. പലയിടത്തും നാടൻ പാലെന്ന വ്യാജേനയാണ് അന്യനാട്ടിൽ നിന്നും കൊണ്ടുവരുന്ന പാൽ വിൽപ്പന നടത്തുന്നത്.
യാതൊരുവിധ സുരക്ഷാ പരിശോധനയും കൂടാതെയാണ് വിൽപ്പന നടത്തുന്നതെന്ന് ക്ഷീരകർഷകർ പറയുന്നു. നാടൻ പാലെന്ന പേരിൽ അന്യനാട്ടിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ വിൽക്കുന്നത് തടയുക, പാലിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പ് വരുത്തുക എന്നിവയാണ് ക്ഷീര കർഷക കൂട്ടായ്‌മകൾ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ.
മാനന്തവാടി ക്ഷീര സംഘത്തിന്റെ നേതൃത്വത്തിൽ ഗാന്ധി പാർക്കിൽ നടന്ന പരിപാടി പ്രസിഡണ്ട് പിടി ബിജു ഉൽഘാടനം ചെയ്‌തു. പുൽപ്പള്ളിയിലും കൽപ്പറ്റയിലും സമാനമായ പ്രതിഷേധ പരിപാടികൾ നടന്നു.
ക്ഷീരകർഷക കൂട്ടായ്‌മകളും സഹകരണ സംഘം ജീവനക്കാരും സംയുക്‌തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അമ്പലവയൽ, വെള്ളമുണ്ട, വരദൂർ, വൈത്തിരി എന്നിവിടങ്ങളിലും പരിപാടികൾ നടന്നിരുന്നു.
Read Also: പൊതുകിണർ ഉപയോഗിക്കുന്നത് തടഞ്ഞു; പ്രതിഷേധവുമായി പട്ടികജാതി കുടുംബങ്ങൾ