ജ്വല്ലറി തട്ടിപ്പ്; എംസി കമറുദ്ദീന്‍ ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരായി

By Staff Reporter, Malabar News
mc-kamaruddin
എംസി കമറുദ്ദീന്‍
Ajwa Travels

കാസർഗോഡ്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ലീഗ് നേതാവ് എംസി കമറുദ്ദീന്‍ ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ച് ഓഫിസില്‍ ഹാജരായി. കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കി ലീഗ് നേതാവിനെ അന്വേഷണ സംഘം വിളിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഇന്ന് രാവിലെ 11 മണിയോടെ കമറുദ്ദീന്‍ എത്തിയത്.

കേസില്‍ കഴിഞ്ഞ ആഴ്‌ച കസ്‌റ്റഡിയിലെടുത്ത പൂക്കോയ തങ്ങള്‍ക്കൊപ്പമിരുത്തി കമറുദ്ദീനെ ചോദ്യം ചെയ്യാൻ ആരംഭിച്ചതായാണ് റിപ്പോര്‍ട്.

എംസി കമറുദ്ദീനെ നേരത്തെ പല തവണ അന്വേഷണ സംഘം ചോദ്യം ചെയ്‌തിരുന്നു. എന്നാല്‍ പൂക്കോയ തങ്ങള്‍ ഒളിവിലായത് അന്വേഷണ പുരോഗതിയെ പ്രതികൂലമായി ബാധിച്ചിരുന്നു. അതേസമയം തങ്ങൾ കീഴടങ്ങിയതോടെ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും എന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ പ്രതീക്ഷ.

കാസര്‍ഗോട്ടെയും കണ്ണൂരിലേയും വിവിധ പോലീസ് സ്‌റ്റേനുകളിലായി നൂറിലേറെ തട്ടിപ്പ് കേസുകളാണ് കമറുദ്ദീനും പൂക്കോയ തങ്ങള്‍ക്കുമെതിരെ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്‌.

കേസില്‍ കമറുദ്ദീന്‍ മൂന്ന് മാസത്തോളം ജയിലില്‍ കിടന്ന ശേഷമാണ് ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങിയത്. ചന്തേര, കാസര്‍ഗോഡ്, പയ്യന്നൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധികളില്‍ പ്രവേശിക്കരുതെന്നാണ് ജാമ്യ വ്യവസ്‌ഥ. 148 വഞ്ചനാ കേസുകളാണ് എംസി കമറുദ്ദീനെതിരെ ചുമത്തിയിരുന്നത്. അതേസമയം കേസിൽ ഗൂഢാലോചനയുണ്ടെന്നാണ് കമറുദ്ദീന്റെ ആരോപണം. തന്നെ രാഷ്‌ട്രീയമായി തകർക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്നും കമറുദ്ദീൻ പറഞ്ഞിരുന്നു.

Most Read: നടിയെ ആക്രമിച്ച കേസ്; വിചാരണക്ക് 6 മാസം കൂടി അനുവദിച്ച് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE