ചെന്നൈ: രജനീകാന്തിന്റെ രാഷ്‌ട്രീയ പ്രവേശനം വീണ്ടും ചര്‍ച്ചയാകുന്നു. ഉടനെ രാഷ്‌ട്രീയത്തിലേക്ക് ഇല്ലെന്ന് അറിയിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം ആര്‍എസ്എസ് നേതാവും തമിഴ് മാഗസിന്‍ തുഗ്ളക്കിന്റെ എഡിറ്ററുമായ എസ് ഗുരുമൂര്‍ത്തിയുമായുള്ള ചര്‍ച്ച രജനീകാന്ത് ബിജെപിയിലേക്കോ എന്ന അഭ്യൂഹം വീണ്ടും വീണ്ടും ഉയര്‍ത്തുകയാണ്.
ഇരുവരും തമ്മില്‍ രണ്ട് മണിക്കൂറോളമാണ് രജനികാന്തിന്റെ വസതിയിൽ വച്ച് കൂടിക്കാഴ്‌ച നടത്തിയത്. ഇതാണ് രജനീകാന്ത് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടിയിരിക്കുന്നത്. എന്നാല്‍ ഇരുവരുടെയും കൂടിക്കാഴ്‌ച ആരോഗ്യം സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് വേണ്ടിയായിരുന്നു എന്നും മറ്റ് രാഷ്‌ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തിട്ടില്ലെന്നുമാണ് അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രജനീകാന്തിന് നല്ല രാഷ്‌ട്രീയ ഭാവിയുണ്ടെന്നും ബിജെപിയിലേക്ക് എത്തുന്നത് സംസ്‌ഥാനത്തിന് ഗുണം ചെയ്യുമെന്നും ഗുരുമൂര്‍ത്തി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഉടന്‍ രാഷ്‌ട്രീയത്തിലേക്ക് ഇല്ലെന്നായിരുന്നു രജനികാന്തിന്റെ മറുപടി. അതേസമയം രജനിയെ സ്വാഗതം ചെയ്‌ത് സംസ്‌ഥാനത്ത് പലയിടങ്ങളിലും പോസ്‌റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
Read also: ബിഹാര്‍ തിരഞ്ഞെടുപ്പ്; 94 മണ്ഡലങ്ങളില്‍ നാളെ രണ്ടാം ഘട്ട വോട്ടെടുപ്പ്