6 മാസത്തിനിടെ വീട് മോടി പിടിപ്പിക്കാൻ മെഹ്ബൂബ മുഫ്‌തി ചെലവാക്കിയത് ലക്ഷങ്ങളെന്ന് കേന്ദ്രം

By Trainee Reporter, Malabar News
Mehbooba-Mufti_2020-Oct-23
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീർ മുഖ്യമന്ത്രിയായിരുന്ന മെഹ്ബൂബ മുഫ്‌തി ഗുപ്‍കർ റോഡിലെ ഔദ്യോഗിക വസതി മോടി പിടിപ്പിക്കാൻ ആറുമാസം ചെലവാക്കിയത് 82 ലക്ഷം രൂപയെന്ന് കേന്ദ്ര സർക്കാർ. 2018 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിലെ ഈ തുക കേന്ദ്ര സർക്കാരാണ് ചെലവാക്കിയതെന്നും വിവരാവകാശപ്രകാരം മറുപടിയിൽ പറയുന്നു.

ബെഡ്ഷീറ്റുകൾ, ഫർണീച്ചറുകൾ, ടെലിവിഷൻ തുടങ്ങിയവക്കാണ് ഇത്രയും തുക ചെലവഴിച്ചത്. പരവതാനികൾ വാങ്ങുന്നതിന് മാത്രമായി 2018 മാർച്ച് 28ന് 28 ലക്ഷം രൂപ ചെലവഴിച്ചതായും പറയുന്നു. ജൂണിൽ വിവിധ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് 25 ലക്ഷം രൂപ ചെലവഴിച്ചു. ഇതിൽ എൽഇഡി ടിവികൾ വാങ്ങിയ വകയിൽ 22 ലക്ഷം രൂപയും ചെലവാക്കിയെന്ന് രേഖയിൽ പറയുന്നു.

ജനുവരി 30ന് 14 ലക്ഷം രൂപ ചെലവാക്കിയെന്ന് കണക്കുകൾ പറയുന്നു. ഇതിൽ പൂന്തോട്ടത്തിൽ വെക്കുന്ന കുട വാങ്ങാനായി 2,94,314 രൂപ ചെലവാക്കിയെന്ന് രേഖകൾ സൂചിപ്പിക്കുന്നു. കൂടാതെ 22ന് 11,62,000 രൂപയുടെ ബെഡ്ഷീറ്റുകൾ വാങ്ങിയതായും വിവരാവകാശത്തിൽ പറയുന്നു.

2016 ഓഗസ്‌റ്റ് മുതൽ 2018 ജൂലൈ വരെയുള്ള രണ്ടുവർഷ കാലയളവിൽ പാത്രങ്ങൾ വാങ്ങുന്നതിന് മാത്രമായി 40 ലക്ഷം ചെലവാക്കിയെന്നും ആർടിഐ മറുപടിയിൽ വ്യക്‌തമാക്കുന്നു. കശ്‌മീർ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഇനാം ഉൻ നബിയെന്ന പൊതുപ്രവർത്തകനാണ് വിവരാവകാശം സമർപ്പിച്ചത്.

Read also: കര്‍ഷക സമരം; ജനുവരി 7ന് ഡെല്‍ഹി അതിര്‍ത്തികളിലേക്ക് ട്രാക്‌ടർ മാര്‍ച്ച്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE