മാഡ്രിഡ്: ബാഴ്‌സലോണ വിടാനുറച്ച് സ്‌പാനിഷ് സൂപ്പർ താരം ലയണൽ മെസി. പ്രസിഡണ്ട് ബാർതോമ്യു രാജി വെച്ചെങ്കിലും മെസിയുടെ തീരുമാനത്തിൽ മാറ്റമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബാഴ്‌സ വിട്ട് ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്‌റ്റർ സിറ്റിയിലേക്കാവും താരം ചേക്കേറുകയെന്നും രാജ്യാന്തര ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ബോർഡുമായി നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ കാരണമാണ് മെസി ക്ളബ് വിടാൻ തീരുമാനിച്ചത്. എന്നാൽ, ക്ളബിൽ നിന്ന് പുറത്ത് പോകുന്നതിന്റെ സാങ്കേതിക വശങ്ങൾ ചൂണ്ടിക്കാട്ടി ജോസപ് ബാർതോമ്യു പ്രസിഡണ്ടായ ബോർഡ് മെസിയെ ക്ളബിൽ നിലനിർത്തിയിരുന്നു. എന്നാൽ, കരാർ അവസാനിക്കുമ്പോൾ ക്ളബ് വിടുമെന്ന് തന്നെയാണ് മെസി അറിയിച്ചത്. ഇത് ബോർഡിന്റെ രാജിയിലേക്ക് വരെ വഴി തെളിച്ചു. ക്ളബ് രാജി വെച്ച് ഒഴിഞ്ഞെങ്കിലും തന്റെ തീരുമാനത്തിൽ മെസി ഉറച്ചുതന്നെ നിൽക്കുകയാണ്.
ബാഴ്‌സലോണയുമായുള്ള മെസിയുടെ കരാർ 2021 വരെയുണ്ട്. എന്നാൽ കരാർ നീട്ടാനും താരം താൽപര്യം പ്രകടിപ്പിച്ചില്ല. മെസിയുടെ റിലീസ് ക്ളോസ് 700 മില്യൺ യൂറോയാണ്. ഈ തുക ബാഴ്‌സക്ക് നൽകിയാൽ മാത്രമേ മറ്റ് ക്ളബുകൾക്ക് മെസിയെ സ്വന്തമാക്കാൻ സാധിക്കുകയുള്ളൂ. എന്നാല്‍ കരാര്‍ അവസാനിക്കുന്ന അടുത്തവര്‍ഷം ജൂണ്‍ വരെ മെസി ക്ളബിൽ തുടരണമെന്ന് തന്നെയാണ് ബാഴ്‌സ ആഗ്രഹിക്കുന്നത്. മെസിയുടെ മെസിയുടെ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട് മറ്റ് ടീമുകളുമായി ചർച്ച നടത്തിയിട്ടില്ലെന്നും ബാഴ്‌സ അധികൃതർ വ്യക്‌തമാക്കിയിരുന്നു.
ഇതിനിടെയാണ്, മെസിക്ക് വേണ്ടി മാഞ്ചസ്‌റ്റർ സിറ്റി മെസിക്ക് വേണ്ടി രംഗത്തെത്തിയതായി അഭ്യൂഹങ്ങൾ പരന്നത്. സിറ്റിയിൽ കളിക്കണമെങ്കിൽ രണ്ട് നിബന്ധനകൾ മെസി മുന്നോട്ട് വെച്ചതായും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിശീലകൻ പെപ് ഗ്വാർഡിയോളോയും സഹതാരം സെർജിയോ അഗ്യൂറോയും ക്ളബിൽ തന്നോടൊപ്പം ഉണ്ടായിരിക്കണമെന്നാണ് മെസിയുടെ ആവശ്യം. നേരത്തെ പെപിന് കീഴിലാണ് മെസി ബാഴ്‌സക്ക് വേണ്ടി കളിച്ചിരുന്നത്.
Also Read: യുവേഫ നേഷന്‍സ് ലീഗ്; പോര്‍ച്ചുഗലിനെ തകര്‍ത്ത് സെമി ഫൈനലില്‍ ഇടംനേടി ഫ്രാന്‍സ്
അതേസമയം, മെസിക്ക് പകരം മുൻതാരം നെയ്‌മറെ ബാഴ്‌സയിൽ എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. നിലവിൽ ഫ്രഞ്ച് ക്ളബ് പിഎസ്‌ജിയുടെ താരമായ നെയ്‌മർ തിരികെയെത്തുന്നത് ബാഴ്‌സക്ക് ഗുണം ചെയ്യുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.