കോട്ടയം: എംജി സര്‍വകലാശാലയില്‍ ദളിത് വിവേചനമെന്ന് ഗവേഷകയുടെ പരാതി. പത്ത് വര്‍ഷം പിന്നിട്ടിട്ടും ഗവേഷണം പൂര്‍ത്തിയാക്കാന്‍ സര്‍വകലാശാല അവസരം ഒരുക്കുന്നില്ലെന്നാണ് ഗവേഷക ദീപ പി മോഹന്റെ പരാതി. തുടർന്ന് ഭീം ആര്‍മി പിന്തുണയോടെ നിരാഹാര സമരം നടത്താൻ ഒരുങ്ങുകയാണ് ദീപ. നിലവിലെ സിന്‍ഡിക്കേറ്റ് അംഗം നന്ദകുമാര്‍ കളരിക്കലും സര്‍വകലാശാല വൈസ്‌ചാന്‍സിലര്‍ സാബു തോമസുമാണ് തന്റെ പഠനത്തിന് തടസമായി നിൽക്കുന്നതെന്നും ദീപ ആരോപിക്കുന്നു. ഒക്‌ടോബര്‍ 29 മുതലാണ് ദീപ നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
2011ലാണ് ദീപ നാനോ സയന്‍സില്‍ എംഫിലിന് പ്രവേശനം നേടിയത്. ജാതീയമായ വേര്‍തിരിവ് കാട്ടിയെന്ന ദീപയുടെ പരാതി ശരിവച്ചുകൊണ്ടായിരുന്നു സിന്‍ഡിക്കേറ്റ് നടത്തിയ അന്വേഷണ റിപ്പോർട് പുറത്തുവന്നത്. ഹൈക്കോടതിയും വിഷയത്തില്‍ ഇടപെട്ടു. ഗവേഷണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ എല്ലാ സൗകര്യവും നല്‍കണമെന്നായിരുന്നു എസ്‌സി എസ്‌ടി കമ്മീഷന്റെയും ഉത്തരവ്. ഹൈക്കോടതിയുടേയും സര്‍വകലാശാലയുടേയും ഉത്തരവ് ഗൗനിക്കാതെയാണ് തനിക്ക് ഗവേഷണത്തിനുള്ള അവസരം നിഷേധിക്കുന്നതെന്ന് ദീപ ചൂണ്ടിക്കാട്ടുന്നു.
Read also: ദത്ത് വിവാദം; അനുപമയുടെ അച്ഛന് വിലക്ക്, ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി