കോഴിക്കോട്: ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെടി ജലീൽ. ഇക്കാര്യത്തിൽ ക്രൈസ്‌തവ സഭാ നേതാക്കളുടെ ആക്ഷേപം തെറ്റിദ്ധാരണമൂലമാണെന്ന് മന്ത്രി പറഞ്ഞു. സച്ചാർ കമ്മിറ്റി റിപ്പോർട് പ്രകാരമാണ് അനുപാതം 80:20 ആക്കിയതെന്ന് ജലീൽ വ്യക്‌തമാക്കി.
സച്ചാർ കമ്മിറ്റി റിപ്പോർട് പ്രകാരമുളള പദ്ധതികൾക്കാണ് ഈ അനുപാതം തുടരുന്നത്. കേരളത്തിൽ ക്രിസ്‌ത്യൻ വിഭാഗത്തിന്റെ പിന്നോക്കാവസ്‌ഥ പഠിക്കാൻ പ്രത്യേക കമ്മീഷനെ സർക്കാർ നിയോഗിച്ചു. കോശി കമ്മീഷന്റെ റിപ്പോർട് ലഭിച്ചാൽ ക്രിസ്‌ത്യാനികൾക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ വിശദീകരണത്തെ കേരള കാത്തലിക് ഫോറം തള്ളി.
മന്ത്രി തെറ്റിദ്ധാരണ പരത്തുകയാണെന്ന് കാത്തലിക് ഫോറം പ്രതിനിധി കെന്നഡി കരിമ്പിന്‍കാല നേരത്തെ പ്രതികരിച്ചിരുന്നു. സ്‌കോളർഷിപ്പ് ഉള്‍പ്പെടെ ന്യൂനപക്ഷ പദ്ധതികളുടെ വിതരണത്തില്‍ അനീതിയുണ്ടെന്ന ക്രിസ്‌ത്യന്‍ സഭയുടെ ആരോപണത്തോട് ആദ്യമായാണ് ന്യൂനപക്ഷ വകുപ്പ് മന്ത്രി പ്രതികരിക്കുന്നത്.
Read also: ‘കോൺഗ്രസ് പാര്‍ട്ടിയിൽ വിശ്വാസമുണ്ട്’; നേതൃത്വവുമായുള്ള ചർച്ചക്ക് ശേഷം കെവി തോമസ്