കാഞ്ഞിരപ്പുഴ കനാൽ; വെള്ളം തുറന്നു വിടണമെന്ന നിർദേശം നടപ്പിലാക്കിയില്ല

By Trainee Reporter, Malabar News
Representational image
Ajwa Travels

തച്ചമ്പാറ: കാഞ്ഞിരപ്പുഴ ഇടതുകനാലിൽ താൽകാലിക സംവിധാനമൊരുക്കി വെള്ളം തുറന്നു വിടണമെന്ന ജലസേചനമന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെ നിർദേശം നടപ്പിലാക്കിയില്ല.

അതേസമയം ഞായറാഴ്‌ചയോ തിങ്കളാഴ്‌ചയോ താൽകാലികമായി വെള്ളം തുറന്നു വിടാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് അധികൃതർ പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ ഉറപ്പ് നൽകാനാവില്ലെന്ന് ഇവർ കൂട്ടിച്ചേർത്തു. തുലാമഴ കിട്ടാതെ വന്നതോടെ ഉണക്ക് ഭീഷണി നേരിടുന്ന നെൽകർഷകരുടെ ആവശ്യത്തെ തുടർന്നാണ് കാഞ്ഞിരപ്പുഴ ഇടതുകനാൽ കഴിഞ്ഞ ദിവസം തുറന്നുവിട്ടത്.

എന്നാൽ ചോർച്ചയെ തുടർന്ന് തുറന്നുവിട്ട ഉടനെ തന്നെ കനാൽ അടക്കുകയും ചെയ്‌തു. പ്രതിഷേധത്തെ തുടർന്ന് പിന്നീട് കനാൽ വീണ്ടും തുറന്നെങ്കിലും വീണ്ടും അടച്ചു.

തുറക്കലും അടക്കലും വിവാദമായതിനെ തുടർന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി സ്‌ഥലം സന്ദർശിച്ചിരുന്നു. കനാലിന്റെ കേടുപാടുകൾ അടിയന്തിരമായി പരിഹരിച്ച് വെള്ളിയാഴ്‌ച വെള്ളം തുറന്നുവിടാൻ മന്ത്രി അധികൃതർക്ക് നിർദേശം നൽകുകയും ചെയ്‌തിരുന്നു. എന്നാൽ അറ്റകുറ്റപണികൾ പൂർത്തിയായ ശേഷം മാത്രമേ കനാലിലൂടെ വെള്ളം തുറന്നുവിടാൻ കഴിയുകയുള്ളുവെന്നാണ് അധികൃതരുടെ നിലപാട്. മണ്ണാർക്കാട്, ഒറ്റപ്പാലം താലൂക്കുകളിലെ നൂറുകണക്കിന് ഹെക്‌ടർ നെൽകൃഷിയാണ് വെള്ളം കിട്ടാത്തതിനാൽ ഉണക്ക് ഭീഷണി നേരിടുന്നത്.

Read also: അതിരപ്പിള്ളി വെള്ളച്ചാട്ടം 11 ന് തുറക്കും; പ്രവേശനം ഓണ്‍ലൈന്‍ പാസ് വഴി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE