ചെന്നൈ: എഐഎഡിഎംകെയുടെ ഭരണത്തില്‍ തമിഴ്‌നാട്ടില്‍ മാദ്ധ്യമങ്ങള്‍ക്കും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും എതിരെ ചുമത്തിയ മാന നഷ്‌ടക്കേസുകള്‍ പിന്‍വലിക്കാന്‍ സ്‌റ്റാലിന്‍ സര്‍ക്കാരിന്റെ തീരുമാനം. 90 മാന നഷ്‌ടക്കേസുകള്‍ പിന്‍വലിക്കാനാണ് തീരുമാനമായത്. ഇത്തരം കേസുകള്‍ പിന്‍വലിക്കും എന്നത് ഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാഗ്‌ദാനമായിരുന്നു.
ദ് ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, എക്കണോമിക് ടൈംസ്, ദിനമലര്‍ തുടങ്ങിയ പത്രങ്ങള്‍ക്കും ആന്ദവികടന്‍, വികടന്‍, ജൂനിയര്‍ വികടന്‍, നക്കീരന്‍ തുടങ്ങിയ മാഗസിനുകള്‍ക്കെതിരെയാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരുന്നത്. മറ്റ് പ്രധാന വാര്‍ത്താ ചാനലുകള്‍ക്കെതിരെയും കേസെടുത്തിരുന്നു.
സർക്കാരിനെതിരെ വിമര്‍ശനമുന്നയിക്കുന്ന മാദ്ധ്യമങ്ങള്‍ക്കും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും കേസ് ചുമത്തുന്നതിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. ജയലളിതയുടെ കാലത്തായിരുന്നു കൂടുതല്‍ കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തത്.
Also Read: വിദ്യാഭ്യാസ മേഖലയിൽ ഭാഷാ വിഭജനം ഇല്ലാതാക്കും; പ്രധാനമന്ത്രി