കൊച്ചി: മുന്‍ മിസ് കേരള അടക്കമുള്ളവരുടെ അപകട മരണവുമായി ബന്ധപ്പെട്ട് ഹാർഡ് ഡിസ്‌ക് കണ്ടെത്താൻ പരിശോധന ശക്‌തമാക്കി പോലീസ്. കണ്ണങ്ങാട്ട് പാലത്തിന് സമീപത്തെ കായലിലാണ് പരിശോധന നടത്തുന്നത്. കേസിലെ പ്രതികളായ നമ്പർ 18 ഹോട്ടൽ ജീവനക്കാരുമായാണ് പരിശോധന.
ഹോട്ടൽ ജീവനക്കാരായ വിഷ്‌ണു പ്രസാദ്, മെൽവിൻ എന്നിവർ ഹാർഡ് ഡിസ്‌ക് കായലിൽ എറിഞ്ഞെന്ന് പോലീസ് പറയുന്നു. അതേസമയം മോഡലുകളുടെ മരണത്തില്‍ കാറിനെ പിന്തുടര്‍ന്ന ഓഡി കാര്‍ ഡ്രൈവര്‍ സൈജു തങ്കച്ചന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹരജിയില്‍ കഴിഞ്ഞ ദിവസം കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു.
Read Also: ഹലാൽ ശർക്കര; ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണറോട് വിശദീകരണം തേടി ഹൈക്കോടതി