ന്യൂഡെൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്‌ച ഇന്ന് നടക്കും. കാലാവസ്‌ഥാ വ്യതിയാനം, കോവിഡ് മഹാമാരി, സാമ്പത്തിക വളര്‍ച്ച, വിദേശനയം തുടങ്ങി വിവിധ വിഷയങ്ങള്‍ ഇന്ന് നടക്കുന്ന കൂടിക്കാഴ്‌ചയിൽ ചർച്ച ചെയ്യും. വെർച്വലായി നടക്കുന്ന കൂടിക്കാഴ്‌ചയിൽ ഉഭയകക്ഷി ബന്ധവും ചർച്ചയായേക്കും.
റഷ്യ-യുക്രൈൻ യുദ്ധം തുടരുന്നതിനിടെയാണ് ഇരു നേതാക്കളും കൂടിക്കാഴ്‌ച നടത്തുന്നത്. ഈ സാഹചര്യത്തിൽ യുക്രൈനിലെ സ്‌ഥിതിഗതികൾ ചർച്ചയായേക്കും. റഷ്യയ്‌ക്കെതിരായി നിലപാടെടുക്കാന്‍ വിവിധ ലോകനേതാക്കളില്‍ സമ്മര്‍ദം ചെലുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ബൈഡന്റെ കൂടിക്കാഴ്‌ചയെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
കൂടാതെ റഷ്യയുടെ യുക്രൈനെ അധിനിവേശത്തെ തുടർന്ന് ആഗോള ഭക്ഷ്യ വിതരണത്തിലും ചരക്ക് വിപണിയിൽ ഉണ്ടായ പ്രതിഫലനങ്ങളും ഇന്ന് ചർച്ചയായേക്കും. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്‌റ്റിനും, വിദേശകാര്യ മന്ത്രി സുബ്രഹ്‌മണ്യം ജയശങ്കറും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും തമ്മിലുള്ള യുഎസ്ഇന്ത്യ 2+2 യോഗത്തിന് മുന്നോടിയായാണ് കൂടിക്കാഴ്‌ച.
Read also: അന്തിചർച്ചക്കാരും പത്രക്കാരും വളഞ്ഞിട്ട് ആക്രമിച്ചിട്ടും എൽഡിഎഫ് അധികാരത്തിലെത്തി; മുഖ്യമന്ത്രി