ന്യൂഡെല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയേയും പാകിസ്‌ഥാനെയും താരതമ്യം ചെയ്‌ത ശശി തരൂര്‍ എംപിയുടെ പ്രസ്‌താവന വിവാദമാകുന്നു. രോഗത്തെ ചെറുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും പാക്കിസ്‌ഥാന്‍ അതിലും മികച്ചു നിന്നുവെന്നും തരൂര്‍ പറഞ്ഞു.
ലാഹോര്‍ ലിറ്ററേച്ചര്‍ ഫെസ്‌റ്റിവലിൽ സംസാരിക്കവേയാണ് തരൂര്‍ തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങില്‍ പങ്കെടുത്ത തരൂര്‍ മോദി സര്‍ക്കാരിനെ വിമര്‍ശിക്കുകയും പാക് ഭരണകൂടത്തെ പുകഴ്‌ത്തുകയും ചെയ്‌തത് വലിയ വിവാദങ്ങള്‍ക്കാണ് ഇടനല്‍കിയത്.
‘ഇന്ത്യയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വേണ്ടത്ര കാര്യക്ഷമം ആയിരുന്നില്ല, ജനങ്ങളും ഇത് തിരിച്ചറിഞ്ഞു തുടങ്ങി. ഫെബ്രുവരിയില്‍ തന്നെ രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കിയിട്ടും നടപടി എടുക്കാന്‍ കേന്ദ്രം തയ്യാറായില്ല.’ തരൂര്‍ പറഞ്ഞു. ഒപ്പം തബ്‌ലീഗ് വിഷയം ഉയര്‍ത്തിപ്പിടിച്ച് മത ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള ശ്രമവും മോദി സര്‍ക്കാര്‍ നടത്തിയെന്ന് തരൂര്‍ ആരോപിക്കുന്നു.
നിലവില്‍ രാജ്യത്തെ കോവിഡ് രോഗികളുടെ 75 ലക്ഷത്തോട് അടുത്തു. 24 മണിക്കൂറിന് ഇടയില്‍ 61,871 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.