കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷിന്റെ ജാമ്യാപേക്ഷയെ വീണ്ടും എതിര്‍ത്ത് ഇഡി

By Staff Reporter, Malabar News
bineesh kodiyerr
ബിനീഷ് കോടിയേരി
Ajwa Travels

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിർത്ത് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ബിസിനസ് സംരംഭങ്ങളെ മറയാക്കി ബിനീഷ് വ്യാപകമായി കള്ളപ്പണം വെളുപ്പിച്ചുവെന്നും ആദായ നികുതി റിട്ടേൺ അടക്കാതെ കോടികൾ ഒഴുക്കിയെന്നതും ഉൾപ്പടെ ശക്‌തമായ വാദങ്ങളാണ് ജാമ്യാപേക്ഷയെ എതിർത്ത് ഇഡി ഉന്നയിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട രണ്ട് പേരെ കൂടി ഇനിയും ചോദ്യം ചെയ്യാനുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ കോടതിയെ അറിയിച്ചു. ബിനീഷിന്റെ ഡ്രൈവർ അനിക്കുട്ടൻ, സുഹൃത്ത് അരുൺ എന്നിവരെ പല തവണ ചോദ്യം ചെയ്യാനായി വിളിപ്പിച്ചെങ്കിലും ഹാജരാകാത്തത് ദുരൂഹമാണ്. ബിനീഷിന് വേണ്ടിയുള്ള ബാങ്ക് നിക്ഷേപങ്ങൾ നടത്തിയത് അനിക്കുട്ടനാണ്. അതുകൊണ്ട് തന്നെ ഇയാളെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഇഡി കർണാടക ഹൈക്കോടതിയെ അറിയിച്ചു.

ബിസിനസ് സംരംഭങ്ങളുടെ മറവിലാണ് കള്ളപ്പണം വെളുപ്പിച്ചിരിക്കുന്നത് എന്നും ഇഡി പറയുന്നു.

അതേസമയം ഗൾഫിൽ പോയി വിവിധ ബിസിനസുകൾ ചെയ്‌ത്‌ നിയമപരമായിട്ടാണ് പണം സമ്പാദിച്ചതെന്നാണ് ബിനീഷ് കോടിയേരിയുടെ വാദം. എന്നാൽ ഇതിനൊന്നും ഒരു തെളിവോ രേഖകളോ സമർപ്പിക്കാൻ ബിനീഷിന് കഴിഞ്ഞിട്ടില്ലെന്നും ജാമ്യാപേക്ഷയെ എതിർത്ത് ഇഡി വാദിച്ചു.

കഴിഞ്ഞ വർഷം ഒക്‌ടോബറിലാണ് ബിനീഷിനെ ഈ കേസിൽ ഇഡി അറസ്‌റ്റ് ചെയ്‌തത്. ഹൈക്കോടതിയിൽ വാദം പുരോഗമിക്കുകയാണ്.

Most Read: പനമരം ഇരട്ട കൊലപാതകം; പ്രതി അർജുനെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE