കൊച്ചി: സാമ്പത്തിക തട്ടിപ്പു കേസില്‍ കസ്‌റ്റഡിയിൽ കഴിയുന്ന മോൻസൺ മാവുങ്കലിനെ ഇന്ന് കലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പുരാവസ്‌തു ഗവേഷകനായ സന്തോഷ് എളമക്കരയുടെ പക്കൽ നിന്നു സാധനങ്ങൾ വാങ്ങി പണം നൽകാതെ കബളിപ്പിച്ചെന്ന കേസിലാണ് തെളിവെടുപ്പ്.
ഈ കേസിന്റെ അന്വേഷണപുരോഗതി റിപ്പോർട് ഇന്നലെ ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സന്തോഷ് എളമക്കരയുടെ പരാതിയിൽ ഇന്നലെയാണ് ക്രൈം ബ്രാഞ്ച് മോന്‍സനെ മൂന്നു ദിവസത്തെ കസ്‌റ്റഡിയില്‍ വാങ്ങിയത്. നാളെ വൈകിട്ട് മൂന്ന് മണി വരെയാണ് കസ്‌റ്റഡി അനുവദിച്ചിരിക്കുന്നത്.
പരാതിക്കാരനായ സന്തോഷിനോട് രാവിലെ കലൂരിലെ വീട്ടിലെത്താന്‍ ക്രൈം ബ്രാഞ്ച് നിർദ്ദേശം നല്‍കിയിട്ടുണ്ട്. സന്തോഷിന്റെ സാന്നിധ്യത്തിലായിരിക്കും തെളിവെടുപ്പ്. ഇയാളുടെ കയ്യില്‍ നിന്നും മൂന്ന് കോടി രൂപയുടെ പുരാവസ്‌തുക്കളാണ് മോൻസൺ വാങ്ങിയത്.
Most Read: പാകിസ്‌ഥാന് വേണ്ടി ചാരപ്രവർത്തനം; ഗുജറാത്തിൽ ബിഎസ്എഫ് ജവാൻ അറസ്‌റ്റിൽ