ഇടുക്കിയില്‍ കൂടുതല്‍ നിശാപാര്‍ട്ടികള്‍ ആസൂത്രണം ചെയ്‌തതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; പരിശോധന ശക്‌തം

By Staff Reporter, Malabar News
night parties
Representational Image
Ajwa Travels

ഇടുക്കി: ജില്ലയില്‍ കൂടുതല്‍ നിശാപാര്‍ട്ടികള്‍ ആസൂത്രണം ചെയ്‌തതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാര്‍ട്ടിക്ക് ആവശ്യമായ ലഹരി മരുന്നുകള്‍ ഇടുക്കിയില്‍ എത്തിച്ചതായും ഇന്റലിജന്‍സിന് സൂചന ലഭിച്ചതായാണ് വിവരം.

പീരുമേട്, ഉടുമ്പന്‍ചോല, മൂന്നാര്‍ മേഖലകളില്‍ എക്‌സൈസ് പരിശോധന ശക്‌തമാക്കിയിട്ടുണ്ട്. നിശാപാര്‍ട്ടികള്‍ക്ക് പിന്നില്‍ വന്‍ സംഘങ്ങളാണുള്ളതെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന ശക്‌തമാക്കിയത്.

അതേസമയം, ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരി വസ്‌തുക്കളാണ് ഇടുക്കി വാഗമണ്ണിലെ നിശാപാര്‍ട്ടിക്കായി എത്തിച്ചതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസിലെ ഒന്നാം പ്രതിയും തൊടുപുഴ സ്വദേശിയുമായ അജ്മല്‍ സക്കീറാണ് നിശാ പാര്‍ട്ടിക്ക് വേണ്ട ലഹരിമരുന്നുകള്‍ എത്തിച്ച് നല്‍കിയതെന്ന് പോലീസ് നേരത്തെ വ്യക്‌തമാക്കിയിരുന്നു. കൂടാതെ കേസില്‍ അറസ്‌റ്റിലായ മോഡലും നടിയുമായ ബ്രിസ്‌റ്റി ബിശ്വാസിന് കൊച്ചി കേന്ദ്രീകരിച്ചുള്ള ലഹരി മരുന്ന് സംഘവുമായി ബന്ധമുണ്ടെന്നും പോലീസ് അറിയിച്ചു.

Read Also: കോവിഡ് ജനിതകമാറ്റം; സംസ്‌ഥാനത്ത് കണ്ടെത്തിയാല്‍ കര്‍ശന ജാഗ്രത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE