ആര്‍ദ്രം മിഷന്‍: 212 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാകും

By Trainee Reporter, Malabar News
Representational image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ ഉത്തരവായതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ. ആര്‍ദ്രം മിഷന്റെ മൂന്നാം ഘട്ടത്തിലാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്. തിരുവനന്തപുരം-14, കൊല്ലം-12, പത്തനംതിട്ട-13, ആലപ്പുഴ-8, കോട്ടയം-17, ഇടുക്കി-12, എറണാകുളം-23, തൃശൂര്‍-15, പാലക്കാട്-18, മലപ്പുറം-29, കോഴിക്കോട്-14, വയനാട്-6, കണ്ണൂര്‍-21, കാസര്‍ഗോഡ്-10 എന്നിങ്ങനെയാണ് ഓരോ ജില്ലയിലും അനുവദിച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം.

ഇതോടെ സംസ്‌ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറും. സംസ്‌ഥാനത്ത് എല്ലായിടത്തും പ്രാഥമിക തലത്തില്‍ തന്നെ മികച്ച ചികില്‍സ ലഭ്യമാകുമെന്നും മന്ത്രി വ്യക്‌തമാക്കി.ആര്‍ദ്രം മിഷന്റെ ഒന്നാം ഘട്ടത്തില്‍ 170ഉം രണ്ടാം ഘട്ടത്തില്‍ 503ഉം പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയിരുന്നു. അതില്‍ 461 കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു. ബാക്കിയുള്ളവ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികളും സ്വീകരിച്ചു വരികയാണ്. ഇതു കൂടാതെയാണ് ആര്‍ദ്രം മിഷന്റെ മൂന്നാം ഘട്ടത്തില്‍ 212 കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുന്നത്.

പ്രവര്‍ത്തന സമയവും സേവന ഘടകങ്ങളും വര്‍ധിപ്പിക്കും. ഒ.പി. സമയം രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെയാക്കും. ആധുനിക ലബോറട്ടറികള്‍, പ്രീ ചെക്ക് കൗണ്‍സിലിംഗ്, എന്‍സിഡി ക്‌ളിനിക്കുകള്‍, വ്യായാമത്തിനുള്ള സൗകര്യങ്ങള്‍ എന്നിവയും ഏര്‍പ്പെടുത്തും. ദീര്‍ഘകാല ശ്വാസകോശ രോഗങ്ങളുടെ പ്രതിരോധം, നിയന്ത്രണം, പുനരധിവാസം തുടങ്ങിയവ ലക്ഷ്യമാക്കുന്ന ശ്വാസ് പദ്ധതി, വിഷാദ രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനുമുള്ള ആശ്വാസം പദ്ധതി എന്നിവയും നടപ്പിലാക്കും. പഞ്ചായത്തിലെ മുഴുവന്‍ ആളുകളുടെയും മാനസികവും ശാരീരികവുമായ ആരോഗ്യ സുസ്‌ഥിരത ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുക എന്നതാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്.

Read also: മൊറട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കി കേന്ദ്രം; ധനമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE