ചെന്നൈ: ശ്രീലങ്കയിൽ നിന്ന് കൂടുതൽ അഭയാർഥികൾ തമിഴ്നാട് തീരത്തെത്തി. സ്‌ത്രീകളും നാല് കൈക്കുഞ്ഞുങ്ങളടക്കം 15 പേരാണ് രാമേശ്വരം ധനുഷ്‌കോടിയിൽ എത്തിയത്. പുലർച്ചെയോടെയാണ് എത്തിയത്.
ഇവരെ തമിഴ്നാട് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ലങ്ക വിട്ട് ഇന്ത്യയിലേക്ക് അഭയം പ്രാപിക്കുന്നതെന്ന് ഇവർ ചോദ്യം ചെയ്യലിൽ അറിയിച്ചത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ നിന്നും ഇതുവരെ മാർച്ച് 22 മുതൽ 75 പേരാണ് കടൽ കടന്നെത്തിയത്.
ഇതിനിടെ ശ്രീലങ്കയ്‌ക്ക് 3500 കോടിയുടെ അടിയന്തര സഹായം അനുവദിക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചതായി ശ്രീലങ്ക അറിയിച്ചു . ഐഎംഎഫിൽ നിന്ന് ലങ്ക സഹായം തേടിയിട്ടുണ്ടെങ്കിലും അത് കിട്ടാൻ ആറുമാസമെങ്കിലും വേണ്ടിവരുമെന്ന് ലങ്കൻ ധനമന്ത്രാലയം വ്യക്‌തമാക്കി. ഈ കാലയളവിൽ ഇന്ധനം അടക്കമുള്ള അവശ്യ സാധനങ്ങൾ വാങ്ങാനാണ് ഇന്ത്യയുടെ സഹായം ഉപയോഗിക്കുക.
Most Read: ശങ്കരനാരായണന്റെ മരണം; തിങ്കളാഴ്‌ച വൈകിട്ട് 5.30ന് സംസ്‌കാരം, അനുശോചിച്ച് നേതാക്കൾ