തിരുവനന്തപുരം: സംസ്‌ഥാനത്തെ ലോക്ക്ഡൗണിൽ നാളെ മാത്രം കൂടുതൽ ഇളവ്. നിലവിലെ ഇളവുകൾക്ക് പുറമേയാണിത്. അതേസമയം ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണങ്ങൾ ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായിരിക്കും.
ബാങ്കുകൾക്കും ധനകാര്യ സ്‌ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. നാളെ പ്രവർത്തിക്കും. കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾ വരുംദിവസങ്ങളിലും തുടരും. എല്ലാ പരീക്ഷകളും 16ന് ശേഷം മാത്രമേ ആരംഭിക്കൂ.
നാളത്തെ പ്രധാന ഇളവുകൾ ഇപ്രകാരമാണ്:
- സ്‌റ്റേഷനറി, ആഭരണം, ചെരിപ്പ്, തുണി, കണ്ണട, ശ്രവണ സഹായി, പുസ്‌തകം എന്നിവ വിൽക്കുന്ന കടകൾക്കും അറ്റകുറ്റപ്പണി നടത്തുന്ന സ്‌ഥാപനങ്ങൾക്കും രാവിലെ 7 മുതൽ വൈകിട്ട് 7 വരെ തുറന്ന് പ്രവർത്തിക്കാം.
- വാഹന ഷോറൂമുകളിൽ രാവിലെ 7 മുതൽ ഉച്ചയ്‌ക്ക് 2 വരെ മെയിന്റനൻസ് ജോലിയാകാം. അതേസമയം മറ്റു പ്രവർത്തനങ്ങളും വിൽപനയും അനുവദിക്കില്ല.
- നിർമാണ മേഖലയിലുള്ള സൈറ്റ് എൻജിനീയർമാർക്കും സൂപ്പർവൈസർമാർക്കും തിരിച്ചറിയൽ കാർഡ്/ രേഖ കാട്ടി യാത്ര ചെയ്യാവുന്നതാണ്.
ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണങ്ങൾ ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായിരിക്കും. ഈ ദിവസങ്ങളിൽ ഹോട്ടലുകളിൽ പോയി പാഴ്സൽ വാങ്ങാൻ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രമാകും ഉണ്ടാവുക.
Read Also: കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും