എടക്കര : ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിൽ മലപ്പുറം ജില്ലയില്‍ മാവോയിസ്‌റ്റ് ഭീഷണിയുള്ള ബൂത്തുകള്‍ സായുധ സേനയുടെ സുരക്ഷയിലായിരിക്കും. ജില്ലയിലെ വഴിക്കടവ് സ്‌റ്റേഷന്‍ പരിധിയില്‍ പൂവത്തിപൊയില്‍, മരുത, തണ്ണിക്കടവ്, വെള്ളക്കട്ട, മദ്ദളപ്പാറ, മേക്കൊരവ, കുന്നുമ്മല്‍പൊട്ടി, കാരക്കോട്, നറുക്കുംപൊട്ടി, കമ്പളക്കല്ല് എന്നിവിടങ്ങളിലെ 22 ബൂത്തുകളാണ് പ്രധാനമായും മാവോയിസ്‌റ്റ് ഭീഷണി നേരിടുന്നത്. ഇവിടങ്ങളില്‍ തണ്ടര്‍ബോള്‍ട്ട് ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ ന്റെ നേതൃത്വത്തില്‍ സുരക്ഷ ഒരുക്കും.
ഇവയെ കൂടാതെ തന്നെ വനാതിര്‍ത്തി പ്രദേശങ്ങളായ എടക്കര, നിലമ്പൂര്‍, പോത്തുകല്ല്, പൂക്കോട്ടുംപാടം, കാളികാവ്, കരുവാരകുണ്ട് എന്നീ പ്രദേശങ്ങളിലും മാവോയിസ്‌റ്റ് ഭീഷണിയുള്ള ബൂത്തുകള്‍ ഉള്‍പ്പെടുന്നുണ്ട്. ഇവിടങ്ങളിലും സുരക്ഷ കര്‍ശനമായി നടപ്പാക്കുമെന്ന് അധികൃതര്‍ വ്യക്‌തമാക്കി. ബൂത്തുകളും പരിസര പ്രദേശങ്ങളും ഇതിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ആയിരിക്കും.
Read also : കണ്ണൂര്‍ ചെറുപുഴയില്‍ യുവാവ് ബന്ധുവായ വയോധികയെ കുത്തിക്കൊന്നു