കോഴിക്കോട്: കട്ടിപ്പാറയിൽ വീട്ടിൽ സൂക്ഷിച്ച 2.100 കിലോ ഗ്രാം കഞ്ചാവ് പോലീസ് പിടികൂടി. ആര്യംകുളം കരിഞ്ചോലയിലെ അബ്‌ദുൽ അലി എന്നയാളുടെ വീട്ടിലെ സ്‌റ്റോർ റൂമിൽ സൂക്ഷിച്ചു വെച്ച കഞ്ചാവും, ത്രാസുമാണ് പിടികൂടിയത്. പ്രദേശത്ത് മൂന്നു മാസമായി കുടുംബ സമേതം വാടകയ്‌ക്ക് താമസിക്കുകയായിരുന്നു ഇയാൾ.
മയക്കുമരുന്ന് കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞ് ഏതാനും മാസം മുമ്പാണ് അബ്‌ദുൽ അലി പുറത്തിറങ്ങിയത്. രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് കണ്ടെത്തിയത്. പരിശോധനാ സമയത്ത് പ്രതിയുടെ ഭാര്യയും കുട്ടികളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. പ്രതിക്കായി അന്വേഷണം ആരംഭിച്ചു. താമരശ്ശേരി എസ്ഐമാരായ ശ്രീജേഷ്, മുരളീധരൻ, എഎസ്ഐ ജയപ്രകാശ്, സീനിയർ സിപിഒ സൂരജ്, സിപിഒ രജീഷ് തുടങ്ങിയവരാണ് റെയ്‌ഡ് നടത്തിയത്.
Read also: കോവിഡ് ഡെൽറ്റ പ്ളസ് വകഭേദം സംസ്‌ഥാനത്ത്; പത്തനംതിട്ടയിൽ സ്‌ഥിരീകരിച്ചു