തിരുവനന്തപുരം : ഇടത് മുന്നണി വിട്ട് യുഡിഎഫിൽ പ്രവേശിക്കാൻ ഒരുങ്ങുന്ന മാണി സി കാപ്പൻ കൈപ്പത്തി ചിന്ഹത്തിൽ മൽസരിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മാണി സി കാപ്പനും കൂട്ടരും എൽഡിഎഫിൽ നിന്നും ഘടകകക്ഷിയായി യുഡിഎഫിലേക്ക് പ്രവേശിക്കുന്നതിനോട് മുല്ലപ്പള്ളിയടക്കം ചില നേതാക്കൾക്ക് എതിർപ്പ് നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കാപ്പൻ ഒരു കോൺഗ്രസുകാരനായ പാർട്ടിയിൽ വന്ന് കൈപ്പത്തി ചിന്ഹത്തിൽ പാലായിൽ മൽസരിക്കട്ടെ എന്ന് മുല്ലപ്പള്ളി വ്യക്‌തമാക്കിയത്.
മാണി സി കാപ്പൻ ഒരു കോൺഗ്രസുകാരനായി തന്നെ മൽസരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും, ഒരു ഘടകകക്ഷിയായി കോൺഗ്രസിൽ എത്തുന്നുവെന്നതിന് ഒരു പൂർണ്ണരൂപം ഇതുവരെ കിട്ടിയിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇടത് മുന്നണി വിടാൻ തീരുമാനിച്ച കാപ്പൻ നാളെ പുതിയ പാർട്ടി പ്രഖ്യാപിച്ച് കോൺഗ്രസിൽ ഘടകകക്ഷിയാകാനുള്ള തീരുമാനത്തിലാണ്. കാപ്പന്റെ ഈ തീരുമാനത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ സ്വാഗതം ചെയ്‌തിട്ടുണ്ട്. എന്നാൽ അതിനിടയിലാണ് കാപ്പനെ പ്രതിരോധത്തിലാക്കി കോൺഗ്രസുകാരനായി കാപ്പൻ മൽസരിക്കണമെന്ന ആവശ്യം മുല്ലപ്പള്ളി വ്യക്‌തമാക്കിയത്.
മാണി സി കാപ്പനും കൂട്ടരും പിജെ ജോസഫിന്റെ പാർട്ടിയിലോ അല്ലെങ്കിൽ മറ്റേതെങ്കിലും പാർട്ടിയിലോ ലയിച്ച് യുഡിഎഫിലേക്ക് വരണമെന്നാണ് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നത്. വലിയ ജനപിന്തുണ ഇല്ലാത്ത ഒരു ഘടകകക്ഷി യുഡിഎഫിലേക്ക് പ്രവേശിക്കുന്നതിൽ മുല്ലപ്പള്ളി ഉൾപ്പടെയുള്ള നേതാക്കൾക്ക് യോജിപ്പില്ല. എന്നാൽ കോൺഗ്രസ് ചിന്ഹത്തിൽ മൽസരിക്കുകയാണെങ്കിൽ അതിലൂടെ പാർട്ടിക്ക് ഒരു സീറ്റാകുമെന്നും അദ്ദേഹം വ്യക്‌തമാക്കുന്നു.
Read also : തിരഞ്ഞെടുപ്പിന് മുൻപ് പാലാരിവട്ടം പാലം തുറക്കും; ജി സുധാകരൻ