തിരുവനന്തപുരം : ഇന്ധനവിലയിൽ തുടർച്ചയായി ഉണ്ടാകുന്ന വർധനയിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇന്ധനവില വർധനയിലൂടെ കേന്ദ്രസർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം ആരോപണം ഉന്നയിച്ചു. പ്രതിദിനം ഇന്ധനവിലയിൽ ഉണ്ടാകുന്ന വർധനവ് അവശ്യ സാധനങ്ങളുടെ വിലയിലും വർധന സൃഷ്‌ടിക്കും. ഈ സാഹചര്യത്തിൽ ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ ഇന്ധനവിലയിൽ നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസം നൽകാനുള്ള ഉത്തരവാദിത്തം കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾക്ക് ഉണ്ടെന്ന് അദ്ദേഹം വ്യക്‌തമാക്കി.
രാജ്യത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ധനവിലയിൽ തുടർച്ചയായി വർധനവ് തുടരുകയാണ്. കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് ഇന്ധനവിലയിൽ വർധനവ് തുടരുന്നത്. രാജ്യത്തെ മിക്ക സംസ്‌ഥാനങ്ങളും കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗണിൽ തുടരുമ്പോൾ എണ്ണ കമ്പനികളുടെ കൊള്ളക്ക് കേന്ദ്രസർക്കാർ ഒത്താശ ചെയ്യുകയാണെന്നും, ഇന്ധനവില വർധനയിലൂടെ പൊതുജനങ്ങൾക്ക് മേൽ അമിത നികുതി ഭാരം കേന്ദ്രം അടിച്ചേൽപ്പിക്കുകയാണെന്നും മുല്ലപ്പള്ളി വ്യക്‌തമാക്കി.
Read also : ഡെൽഹിയിൽ ലോക്ക്ഡൗൺ വീണ്ടും നീട്ടി; അരവിന്ദ് കെജ്‌രിവാൾ