തിരുവനന്തപുരം: കിഴക്കമ്പലത്ത് ആള്‍ക്കൂട്ട കൊലപാതകത്തിന് നേതൃത്വം കൊടുത്ത സിപിഎം എംഎല്‍എയെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. കിഴക്കമ്പലത്ത് യുവാവ് മരിച്ചത് ലിവര്‍ സിറോസിസ് മൂലമെന്ന് പ്രചരിപ്പിച്ച് മൃതദേഹത്തെ പോലും ഭരണപക്ഷ എംഎല്‍എ അപമാനിച്ചു. കൊലപാതക രാഷ്‌ട്രീയത്തെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ദളിത് വിരുദ്ധതയും ദളിത് വേട്ടയും രക്‌തത്തിലലിഞ്ഞ പാര്‍ട്ടിയാണ് സിപിഎം. മധുവിനെ കൊന്നവരെ സംരക്ഷിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പാര്‍ട്ടി ഒരു ദളിത് യുവാവിനെ കൂടി തല്ലിക്കൊന്നിരിക്കുന്നു. ഇനിയെങ്കിലും ദളിത് വിരോധം അവസാനിപ്പിക്കാന്‍ സിപിഎമ്മിനോട് കെപിസിസി ആവശ്യപ്പെടുന്നതായും സുധാകരന്‍ പറഞ്ഞു.
വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാത്ത സാംസ്‌കാരിക നായകൻമാര്‍ കുറ്റകരമായ മൗനം പാലിക്കുകയാണ്. ഭരണകൂടത്തിന്റെ എച്ചില്‍ നക്കി ശിഷ്‌ടകാലം കഴിയാമെന്ന് കരുതുന്നവര്‍ കടുത്ത അനീതികള്‍ കണ്ടാലും പ്രതികരിക്കില്ല. ജീവിത സാഹചര്യങ്ങളോട് പൊരുതി മുന്നേറുന്ന സമൂഹമാണ് ദളിതരുടേതെന്നും അദ്ദേഹം പ്രസ്‌താവനയില്‍ വ്യക്‌തമാക്കി.
Read Also: ഇടുക്കി പൊൻമുടിയിൽ കെഎസ്ഇബി പാട്ടത്തിന് നൽകിയത് റവന്യൂ പുറമ്പോക്ക് ഭൂമി