ഒന്നര വയസുകാരിയെ കൊലപ്പെടുത്തിയ സംഭവം; മൂത്തകുട്ടിയെ അമ്മയോടൊപ്പം വിട്ടു

By News Bureau, Malabar News
Ajwa Travels

കൊച്ചി: കലൂരിലെ ഹോട്ടൽ മുറിയിൽ വെച്ച് അമ്മൂമ്മയുടെ കാമുകന്‍ വെള്ളത്തില്‍ മുക്കിക്കൊന്ന ഒന്നര വയസുകാരിയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. കറുകുറ്റി സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഫെറോന പള്ളിയില്‍ വെച്ചായിരുന്നു സംസ്‌കാര ചടങ്ങുകള്‍.

കുട്ടിയുടെ അമ്മ വിദേശത്തുനിന്ന് എത്തിയിരുന്നു. തുടര്‍ന്ന് മൂത്തകുട്ടിയെ മാതാവിന്റെ സംരക്ഷണത്തില്‍ വിട്ടു.

സംഭവത്തില്‍ കുഞ്ഞിന്റെ അമ്മൂമ്മയുടെ കാമുകനായ പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസിനെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. കുഞ്ഞിന്റെ അമ്മൂമ്മ പുറത്തുപോയ സമയത്ത് ഹോട്ടല്‍മുറിയില്‍ വെച്ച് ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍.

കൊലപാതകം നടന്ന ദിവസം ഒന്നര വയസുകാരിയുടെ പിതൃത്വത്തെ ചൊല്ലി സിപ്‌സിയും ജോണും തമ്മിൽ തർക്കം നടന്നിരുന്നു. ജോൺ ബിനോയി ആണ് കുഞ്ഞിന്റെ അച്ഛനെന്നായിരുന്നു സിപ്‌സിയുടെ ആരോപണം. ഇതിൽ പ്രകോപിതനായ ഇയാൾ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇത് സംബന്ധിച്ച് പ്രതി പോലീസിന് മൊഴി നൽകുകയും ചെയ്‌തു.

കഴിഞ്ഞ ശനിയാഴ്‌ച രാത്രിയാണ് അമ്മൂമ്മ സിപ്‌സിയും കാമുകന്‍ ജോണ്‍ ബിനോയും ചേര്‍ന്ന് ദമ്പതികൾ എന്ന വ്യാജേനെ രണ്ട് കുട്ടികളുമായി കലൂരിലെ ഹോട്ടലിലെത്തിയത്. സിപ്‌സിക്ക് കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്.

Most Read: വീഴ്‌ചകളിൽനിന്ന് പാഠം പഠിച്ചില്ല, അവശേഷിക്കുന്ന കോൺഗ്രസും ജനങ്ങൾക്ക് ബാധ്യതയാവും; ശിവൻകുട്ടി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE