കൊച്ചി: കലൂരിലെ ഹോട്ടൽ മുറിയിൽ വെച്ച് അമ്മൂമ്മയുടെ കാമുകന്‍ വെള്ളത്തില്‍ മുക്കിക്കൊന്ന ഒന്നര വയസുകാരിയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. കറുകുറ്റി സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഫെറോന പള്ളിയില്‍ വെച്ചായിരുന്നു സംസ്‌കാര ചടങ്ങുകള്‍.
കുട്ടിയുടെ അമ്മ വിദേശത്തുനിന്ന് എത്തിയിരുന്നു. തുടര്‍ന്ന് മൂത്തകുട്ടിയെ മാതാവിന്റെ സംരക്ഷണത്തില്‍ വിട്ടു.
സംഭവത്തില്‍ കുഞ്ഞിന്റെ അമ്മൂമ്മയുടെ കാമുകനായ പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസിനെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. കുഞ്ഞിന്റെ അമ്മൂമ്മ പുറത്തുപോയ സമയത്ത് ഹോട്ടല്‍മുറിയില്‍ വെച്ച് ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍.
കൊലപാതകം നടന്ന ദിവസം ഒന്നര വയസുകാരിയുടെ പിതൃത്വത്തെ ചൊല്ലി സിപ്‌സിയും ജോണും തമ്മിൽ തർക്കം നടന്നിരുന്നു. ജോൺ ബിനോയി ആണ് കുഞ്ഞിന്റെ അച്ഛനെന്നായിരുന്നു സിപ്‌സിയുടെ ആരോപണം. ഇതിൽ പ്രകോപിതനായ ഇയാൾ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇത് സംബന്ധിച്ച് പ്രതി പോലീസിന് മൊഴി നൽകുകയും ചെയ്‌തു.
കഴിഞ്ഞ ശനിയാഴ്‌ച രാത്രിയാണ് അമ്മൂമ്മ സിപ്‌സിയും കാമുകന്‍ ജോണ്‍ ബിനോയും ചേര്‍ന്ന് ദമ്പതികൾ എന്ന വ്യാജേനെ രണ്ട് കുട്ടികളുമായി കലൂരിലെ ഹോട്ടലിലെത്തിയത്. സിപ്‌സിക്ക് കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്.
Most Read: വീഴ്‌ചകളിൽനിന്ന് പാഠം പഠിച്ചില്ല, അവശേഷിക്കുന്ന കോൺഗ്രസും ജനങ്ങൾക്ക് ബാധ്യതയാവും; ശിവൻകുട്ടി