തിരുവനന്തപുരം: തമ്മിലടിയും ചേരിതിരിവും അഴിമതിയും സ്വജനപക്ഷപാതവും മൂലം രാജ്യത്ത് അവശേഷിക്കുന്ന കോൺഗ്രസും ജനങ്ങൾക്ക് ബാധ്യതയാവുമെന്ന് മന്ത്രി വി ശിവൻ കുട്ടി. മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചത് കാരണം കോൺഗ്രസ് മൽസരിച്ചത് യുപിയിൽ ഗുണം ചെയ്‌തത് ബിജെപിക്കാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പഞ്ചാബിൽ നിലവിലെ ഭരണകക്ഷിയായ കോൺഗ്രസ് വലിയ തോൽവിയാണ് ഏറ്റുവാങ്ങിയതെന്നും വീഴ്‌ചകളിൽ നിന്ന് പാഠം പഠിക്കാത്ത പ്രസ്‌ഥാനമായി കോൺഗ്രസ് മാറിയെന്നും മന്ത്രി ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്‌തമാക്കി.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം:
ദേശീയ തലത്തിൽ ബിജെപിക്ക് ബദൽ കോൺഗ്രസ് എന്ന് കുറേകാലമായി വലതുപക്ഷ വിശകലന വിദഗ്‌ധർ പറയുന്നു. എന്നാൽ കോൺഗ്രസ് അടി പതറിയ മറ്റൊരു തിരഞ്ഞെടുപ്പ് വിധി കൂടി വന്നുകൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്‌ഥാനങ്ങളിലും കോൺഗ്രസിന് അധികാരത്തിൽ എത്താനാകില്ല എന്നാണ് പ്രവണതകൾ സൂചിപ്പിക്കുന്നത്.
കൈയിലുണ്ടായിരുന്ന പഞ്ചാബും കോൺഗ്രസിന് നഷ്‌ടമായി. വീഴ്‌ചകളിൽ നിന്ന് പാഠം പഠിക്കാത്ത പ്രസ്‌ഥാനമായി കോൺഗ്രസ് മാറിയിരിക്കുകയാണ്. മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചത് മൂലം കോൺഗ്രസ് മൽസരിച്ചത് ഉത്തർ പ്രദേശിൽ ബിജെപിക്കാണ് ഗുണം ചെയ്‌തത്. തമ്മിലടിയും ചേരിതിരിവും അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് അവശേഷിക്കുന്ന കോൺഗ്രസും ജനങ്ങൾക്ക് ബാധ്യതയാവും.
Most Read: സ്‌ത്രീധന പരാതികൾ ‘വെബ്‌പോർട്ടൽ വഴി’ സമർപ്പിക്കാം; മന്ത്രി വീണാ ജോര്‍ജ്