മുംബൈ: സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിൽ കേരളം നാലാം ജയം തേടി നാളെയിറങ്ങും. ആദ്യ മൂന്ന് മൽസരങ്ങളും ജയിച്ച കേരളം ടൂർണമെന്റിലെ അപരാജിത കുതിപ്പ് നിലനിർത്താനാണ് നാളെ കളത്തിൽ ഇറങ്ങുന്നത്. ആന്ധ്രാപ്രദേശാണ് കേരളത്തിന്റെ എതിരാളികൾ. അവസാന മൽസരങ്ങളിൽ കരുത്തരായ ഡെൽഹിയെയും മുംബൈയെയുമാണ് കേരളം തകർത്തത്. അതിനാൽ തന്നെ ടീം തികഞ്ഞ ആത്‌മവിശ്വാസത്തിലാണ്.
ജയിച്ച മൂന്ന് കളികളിലും വ്യത്യസ്‌ത താരങ്ങളായിരുന്നു വിജയ ശിൽപികൾ എന്നത് കേരളത്തിന് നൽകുന്ന പ്രതീക്ഷ ചെറുതല്ല. റോബിൻ ഉത്തപ്പയും, വിഷ്‌ണു വിനോദുമാണ് കഴിഞ്ഞ കളിയിൽ ടീമിനെ റെക്കോർഡ് വിജയത്തിലേക്ക് എത്തിച്ചത്. മുഹമ്മദ് അസറുദ്ധീനും, സഞ്‌ജുവും അടങ്ങുന്ന ബാറ്റിംഗ് നിരയിൽ തന്നെയാണ് കേരളത്തിന്റെ പ്രതീക്ഷ. നാളെ ആന്ധ്രക്കെതിരെ വിജയിച്ചാൽ കേരളത്തിന് നോക്ക്ഔട്ട് ഉറപ്പിക്കാം.
Read Also: ജൻമദിനത്തില്‍ കേക്ക് മുറിച്ചത് വാളുകൊണ്ട്; മാപ്പ് പറഞ്ഞ് വിജയ് സേതുപതി