ന്യൂഡെൽഹി: സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിൽ കേരളത്തിന് രണ്ടാം തോൽവി. റെയിൽവേസിന് എതിരെ 6 റൺസിനാണ് കേരളം പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്‌ത റെയിൽവേയ്‌സ് നിശ്‌ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്‌ടപ്പെടുത്തി 144 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് 20 ഓവറിൽ 6 വിക്കറ്റ് നഷ്‌ടത്തിൽ 138 റൺസെടുക്കാനേ സാധിച്ചുള്ളൂ. 62 റൺസെടുത്ത വിഷ്‌ണു വിനോദാണ് കേരളത്തിന്റെ ടോപ്പ് സ്‌കോറർ. റെയിൽവേസിനായി യുവരാജ് 4 വിക്കറ്റ് നേടി.
കൃത്യമായ ഇടവേളകളിൽ റെയിൽവേസിന്റെ വിക്കറ്റുകളെടുത്ത് കേരളം ബൗളിംഗിൽ മികച്ചു നിന്നെങ്കിലും മറുപടി ബാറ്റിങ്ങിന്റെ അവസാന ഓവറുകളിൽ കളി കൈവിടുകയായിരുന്നു. സ്‌റ്റാർ ബൗളർ കെഎം ആസിഫിന് രണ്ട് ഓവർ മാത്രം കൊടുത്ത തീരുമാനം വിചിത്രമായി. ഇന്നിംഗ്‌സ് അവസാനം 6 പന്തുകൾ 19 റൺസ് നേടിയ ശുഭം ചൗബേയുടെ ഫിനിഷിംഗാണ് റെയിൽവേസിനെ 140 കടത്തിയത്. കേരളത്തിനായി എസ് മിഥുൻ 3 വിക്കറ്റ് വീഴ്‌ത്തി.
Read Also: പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്ററിന് ഉജ്‌ജ്വല തുടക്കം