ന്യൂഡെൽഹി: മുസ്‌ലിം ഇതര വിഭാഗങ്ങൾക്ക് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്‌ഞാപനം അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സുപ്രീം കോടതിയിൽ. മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയായ പികെ കുഞ്ഞാലിക്കുട്ടിയാണ് ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്.
പാകിസ്‌ഥാൻ, അഫ്‌ഗാനിസ്‌ഥാൻ എന്നിവിടങ്ങളിൽ നിന്നെത്തിയ അഞ്ച് സംസ്‌ഥാനങ്ങളിലെ 13 ജില്ലകളിലെ മുസ്‌ലിം ഇതര വിഭാഗങ്ങളിൽ നിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം വിജ്‌ഞാപനം പുറപ്പെടുവിച്ചത്. ഹിന്ദു, സിഖ്, ക്രിസ്‌ത്യൻ, ജൈന, ബുദ്ധ, പാഴ്‌സി വിഭാഗത്തിൽപ്പെട്ട അഭയാർഥികൾക്ക് അപേക്ഷ നൽകാം.
ഭരണഘടന ഉറപ്പ് നൽകുന്ന തുല്ല്യതക്ക് എതിരാണിതെന്ന് ഹരജിയിൽ ലീഗ് ആരോപിക്കുന്നു. ഇതു ചോദ്യം ചെയ്‌താണ് ലീഗിന്റെ ഹരജി. പൗരത്വ നിയമ ഭേദഗതിക്കെതിരെയും പികെ കുഞ്ഞാലിക്കുട്ടി നേരത്തെ റിട്ട് ഹരജി ഫയൽ ചെയ്‌തിരുന്നു.
Read Also: മോദിയോട് ആറു വയസുകാരി പറഞ്ഞ പരാതിയിൽ ഇടപെട്ട് അധികൃതർ; പരിഹാരം ഉടൻ