ശ്രീനഗർ: ഓൺലൈൻ ക്‌ളാസിലെ പഠനഭാരത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആറു വയസുകാരി പറഞ്ഞ പരാതിയിൽ ഇടപെട്ട് അധികൃതർ. വളരെ സത്യസന്ധമായ പരാതിയാണെന്നും ഉടൻ പരിഹാരം കാണുമെന്നും ജമ്മു-കശ്‌മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിന്‍ഹ പറഞ്ഞു.
“വളരെ സത്യസന്ധമായ പരാതിയാണ്. കുഞ്ഞുങ്ങളുടെ ഹോംവര്‍ക്കുകളുടെ ഭാരം കുറയ്‌ക്കാന്‍ 48 മണിക്കൂറിനുള്ളില്‍ പുതിയ നയം രൂപീകരിക്കാന്‍ നിർദ്ദേശം കൊടുത്തിട്ടുണ്ട്. കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കത ദൈവത്തിന്റെ സമ്മാനമാണ്. അവരുടെ ദിവസങ്ങൾ സജീവവും സന്തോഷവും ആനന്ദവും നിറഞ്ഞതായിരിക്കണം”- ലഫ്റ്റനന്റ് ഗവർണർ മനോജ് സിന്‍ഹ ട്വീറ്റ് ചെയ്‌തു.
Very adorable complaint. Have directed the school education department to come out with a policy within 48 hours to lighten burden of homework on school kids. Childhood innocence is gift of God and their days should be lively, full of joy and bliss. https://t.co/8H6rWEGlDa
— Office of LG J&K (@OfficeOfLGJandK) May 31, 2021
കഴിഞ്ഞ ദിവസം ഔറംഗസേബ് നക്ഷ്ബന്ദി എന്ന മാദ്ധ്യമ പ്രവർത്തകനാണ് പ്രധാനമന്ത്രിയോട് ആറു വയസുകാരി തന്റെ സങ്കടം പറയുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. ഓണ്‍ലൈന്‍ പഠനം രാവിലെ 10 മണിക്ക് തുടങ്ങിയാല്‍ ഉച്ചക്ക് 2 മണി വരെ തുടരുമെന്നും ഇതിനിടക്ക് ഇംഗ്ളീഷും കണക്കും ഉറുദുവും ഇവിഎസും കംപ്യൂട്ടറുമെല്ലാം പഠിക്കണമെന്നുമാണ് കൊച്ചു മിടുക്കിയുടെ പരാതി.
“ചെറിയ കുട്ടികള്‍ക്ക് എന്തിനാണ് ഇത്ര ജോലിഭാരം, മോദി സാഹിബ്?”- നിഷ്‌കളങ്കമായി അവൾ ചോദിക്കുന്നു. ശേഷം കൈകള്‍ കൊണ്ട് ‘മടുത്തു’ എന്ന ആംഗ്യവും. പിന്നെ കുറച്ചു സമയം നിശബ്‌ദമായി ഇരുന്നതിന് ശേഷം ‘എന്തു ചെയ്യാം’ എന്നൊരു ദീര്‍ഘനിശ്വാസവും വിട്ട് മോദിക്ക് സലാം പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.
നിഷ്‍കളങ്കമായി സംസാരിക്കുന്ന കൊച്ചു പെൺകുട്ടിയുടെ മനോഹരമായ ഈ വീഡിയോ നിരവധി പേരാണ് പങ്കുവച്ചത്. രസകരമായ കമന്റുകൾക്കൊപ്പം കോവിഡ് കാലത്ത് കുട്ടികള്‍ക്ക് പഠനഭാരം കൂടുന്നുണ്ടോ എന്ന ചര്‍ച്ചയും വീഡിയോ പുറത്തു വന്നതിന് പിന്നാലെ തുടങ്ങിയിരുന്നു.
A six-year-old Kashmiri girl’s complaint to @PMOIndia @narendramodi regarding long hours of online classes and too much of school work. pic.twitter.com/S7P64ubc9H
— Aurangzeb Naqshbandi (@naqshzeb) May 29, 2021
Kerala News: ഈ സ്‌കൂളിൽ പഠനം ഓൺലൈനായല്ല; വിദ്യാർഥികൾ ഇന്നുമുതൽ നേരിട്ടെത്തും