ജനിതക മാറ്റം സംഭവിച്ച കോവിഡ് സംസ്‌ഥാനത്ത് വെല്ലുവിളി ഉയർത്തുന്നു; മുഖ്യമന്ത്രി

By Team Member, Malabar News
pinarayi vijayan
മുഖ്യമന്ത്രി പിണറായി വിജയൻ
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസ് ഉയർത്തുന്ന വെല്ലുവിളി വളരെ വലുതാണെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ജനിതക വ്യതിയാനം സംഭവിച്ച 3 കോവിഡ് വൈറസുകൾ സംസ്‌ഥാനത്ത് ഉണ്ടാക്കുന്ന രോഗവ്യാപന, മരണ നിരക്കുകൾ വളരെ ഉയർന്നതാണെന്ന് അദ്ദേഹം വ്യക്‌തമാക്കി. അതിനാൽ തന്നെ ഇത് ആരോഗ്യരംഗത്ത് ഉയർത്തുന്ന വെല്ലുവിളി വലുതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സംസ്‌ഥാനത്ത് നിലവിൽ ജനിതക വ്യതിയാനം സംഭവിച്ച 3 കോവിഡ് വൈറസുകളാണ് കണ്ടെത്തിയത്. ഇവയെക്കുറിച്ചുള്ള പഠനം വ്യക്‌തമാക്കുന്നത്‌ ജനിതക വ്യതിയാനം സംഭവിച്ച വൈറസ് അതിവേഗം പകരുന്നുവെന്നാണ്. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ തന്നെ കോവിഡ് മരണ നിരക്കിലും ഉയർച്ച ഉണ്ടാകുന്നുണ്ട്. ഇത് തുടർന്നാൽ നമ്മുടെ ആരോഗ്യ മേഖലക്ക് താങ്ങാൻ കഴിയുന്നതിലും അധികം കോവിഡ് രോഗികൾ സംസ്‌ഥാനത്ത് പ്രതിദിനം ഉണ്ടാകുമെന്നും, അവർക്ക് കൃത്യമായ ചികിൽസ നൽകാൻ സാധിക്കാതെ വരുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

സംസ്‌ഥാനത്ത് സാഹചര്യങ്ങൾ ഇത്തരത്തിൽ ഗുരുതരമാകുന്നത് തടയുന്നതിനായി നാം ജാഗ്രതയോടെ പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്‌തമാക്കി. കൂടാതെ ജനിതക മാറ്റം വന്ന കോവിഡ് വൈറസിനെതിരെ വാക്‌സിൻ ഫലപ്രദമല്ലെന്ന പ്രചരണം തെറ്റാണെന്നും, പരമാവധി ആളുകൾ വാക്‌സിൻ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിൻ രജിസ്‌ട്രേഷൻ സംബന്ധിച്ച് നിലനിൽക്കുന്ന പരാതികൾക്ക് കാരണം വാക്‌സിന്റെ കുറവാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read also : ജീവവായു തേടി ജനം; ഓക്‌സിജൻ സിലിണ്ടറുകൾ കരിഞ്ചന്തയിൽ; ലക്ഷങ്ങളുടെ ഇടപാടെന്ന് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE