മുട്ടിൽ മരംകൊള്ള; പ്രതികളുടെ ജാമ്യാപേക്ഷയിൽ സർക്കാർ നിലപാട് തേടി ഹൈക്കോടതി

By Syndicated , Malabar News
wood smuggling case
Rep. Image
Ajwa Travels

വയനാട്: മുട്ടിൽ മരംകൊള്ള കേസ് പ്രതികളുടെ ജാമ്യാപേക്ഷയിൽ സർക്കാർ നിലപാട് തേടി ഹൈക്കോടതി. പ്രതികൾക്കെതിരെ 39 കേസുകളുണ്ടെന്നും, എല്ലാ കേസുകളും ഒന്നിച്ച് പരിഗണിക്കണമെന്നും സർക്കാർ കോടതിയിൽ വ്യക്‌തമാക്കി. എന്നാൽ തങ്ങൾക്കെതിരായ കേസ് നിലനിൽക്കില്ല എന്നാണ് പ്രതികളുടെ വാദം.

തങ്ങൾക്കെതിരെ രാഷ്‌ട്രീയ, മാദ്ധ്യമ വേട്ട നടക്കുന്നുവെന്നും അതിനാൽ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്നും പ്രതികൾ അപേക്ഷിച്ചു. എപ്പോള്‍ വേണമെങ്കിലും തങ്ങളെ അറസ്‌റ്റ് ചെയ്യാമെന്നും ഇവർ കൂട്ടിച്ചേർത്തു. പ്രതികളായ ആന്റോ അഗസ്‌റ്റിന്‍, ജോസുകുട്ടി അഗസ്‌റ്റിന്‍, റോജി അഗസ്‌റ്റിന്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

വനം വകുപ്പ് ഉദ്യോഗസ്‌ഥരില്‍ നിന്നും ആവശ്യമായ അനുമതി വാങ്ങിയതിന് ശേഷമാണ് മരം മുറിച്ചതെന്നും അതിനാൽ മേപ്പാടി ഫോറസ്‌റ്റ് റേഞ്ച് ഓഫിസര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും ഹരജിക്കാർ കോടതിയെ അറിയിച്ചു.

Read also: ഐഷ സുൽത്താനയുടെ രാജ്യദ്രോഹക്കേസ്; മുൻ‌കൂർ ജാമ്യഹരജി പരിഗണിക്കുന്നത് മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE