വയനാട്: മുട്ടിൽ മരംകൊള്ള കേസ് പ്രതികളുടെ ജാമ്യാപേക്ഷയിൽ സർക്കാർ നിലപാട് തേടി ഹൈക്കോടതി. പ്രതികൾക്കെതിരെ 39 കേസുകളുണ്ടെന്നും, എല്ലാ കേസുകളും ഒന്നിച്ച് പരിഗണിക്കണമെന്നും സർക്കാർ കോടതിയിൽ വ്യക്‌തമാക്കി. എന്നാൽ തങ്ങൾക്കെതിരായ കേസ് നിലനിൽക്കില്ല എന്നാണ് പ്രതികളുടെ വാദം.
തങ്ങൾക്കെതിരെ രാഷ്‌ട്രീയ, മാദ്ധ്യമ വേട്ട നടക്കുന്നുവെന്നും അതിനാൽ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്നും പ്രതികൾ അപേക്ഷിച്ചു. എപ്പോള്‍ വേണമെങ്കിലും തങ്ങളെ അറസ്‌റ്റ് ചെയ്യാമെന്നും ഇവർ കൂട്ടിച്ചേർത്തു. പ്രതികളായ ആന്റോ അഗസ്‌റ്റിന്‍, ജോസുകുട്ടി അഗസ്‌റ്റിന്‍, റോജി അഗസ്‌റ്റിന്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
വനം വകുപ്പ് ഉദ്യോഗസ്‌ഥരില്‍ നിന്നും ആവശ്യമായ അനുമതി വാങ്ങിയതിന് ശേഷമാണ് മരം മുറിച്ചതെന്നും അതിനാൽ മേപ്പാടി ഫോറസ്‌റ്റ് റേഞ്ച് ഓഫിസര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും ഹരജിക്കാർ കോടതിയെ അറിയിച്ചു.
Read also: ഐഷ സുൽത്താനയുടെ രാജ്യദ്രോഹക്കേസ്; മുൻകൂർ ജാമ്യഹരജി പരിഗണിക്കുന്നത് മാറ്റി