ന്യൂഡെൽഹി: പഞ്ചാബ് സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്‌ചയുമായി ബന്ധപ്പെട്ട് രാഷ്‌ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സുരക്ഷാ വീഴ്‌ച ഉണ്ടായ സംഭവത്തിൽ രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്‌ച നടന്നത്.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം പഞ്ചാബിലെ ഫിറോസ്‌പൂരിലേക്കുള്ള യാത്രക്കിടെ കർഷക സംഘടനകൾ തടഞ്ഞത്. പ്രതിഷേധത്തെ തുടർന്ന് 20 മിനിറ്റോളം പ്രധാനമന്ത്രിയുടെ യാത്ര ഒരു ഫ്ളൈഓവറിൽ തടസപ്പെട്ടു. ഇതിന് പിന്നാലെ എസ്‌പിജിയുടെ നിർദ്ദേശപ്രകാരം പ്രധാനമന്ത്രി പരിപാടികൾ റദ്ദാക്കി മടങ്ങുകയായിരുന്നു.
പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കേണ്ട ചുമതല സംസ്‌ഥാന സർക്കാരിനാണെന്നും വൻ സുരക്ഷാ വീഴ്‌ചയാണ് ഉണ്ടായതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. കൂടാതെ ഉത്തരവാദികളെ കണ്ടെത്തി നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ സുരക്ഷാ വീഴ്‌ച ഉണ്ടായോ എന്നന്വേഷിക്കാൻ പഞ്ചാബ് സർക്കാർ ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. 3 ദിവസത്തിനകം റിപ്പോർട് നൽകാനാണ് സമിതിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
Read also: കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി ഖത്തർ; ശനിയാഴ്‌ച മുതൽ