ഡെൽഹി: കര്‍ഷക സമരം നാല് മാസം പിന്നിടുമ്പോഴും കാര്‍ഷിക നിയമങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഷിക മേഖലയില്‍ വരാനിരിക്കുന്ന വിപ്ളവം കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുമെന്നും മന്‍ കി ബാത്തിന്റെ എഴുപത്തിയഞ്ചാം പതിപ്പില്‍ മോദി അവകാശപ്പെട്ടു.
കാര്‍ഷിക മേഖലയെ നവീകരിക്കപ്പെടേണ്ടതുണ്ട്. മാറ്റങ്ങള്‍ ഉള്‍ക്കൊളളാന്‍ കര്‍ഷകര്‍ തയാറാകണമെന്നും മോദി ആവശ്യപ്പെട്ടു. നിയമം പിന്‍വലിക്കില്ലെന്ന് കേന്ദ്രവും, സമരം പിന്‍വലിക്കില്ലെന്ന് കര്‍ഷകരും നിലപാടെടുത്തതോടെ കഴിഞ്ഞ ജനുവരി 22ന് അവസാനിച്ചതാണ് ചര്‍ച്ചകള്‍.
ഇനി ചർച്ച വേണ്ടെന്നും സമരക്കാര്‍ സ്വയം പിന്‍വലിയുമെന്നും കേന്ദ്ര മന്ത്രിസഭയില്‍ ഒരു വിഭാഗം നിലപാടെടുക്കുമ്പോള്‍, പന്ത്രണ്ടാം വട്ട ചര്‍ച്ചയാകാമെന്ന് മറുവിഭാഗത്തിന് അഭിപ്രായമുണ്ട്.
ഇതിനിടെ നിയമങ്ങളില്‍ പ്രതിഷേധിച്ച കർഷകർ പഞ്ചാബില്‍ ബിജെപി എംഎല്‍എയെ കൈയേറ്റം ചെയ്‌തു. ബിജെപി എംഎല്‍എ അരുണ്‍ നരംഗിനെതിരെ നടന്ന പ്രതിഷേധത്തില്‍ ഭാരതീയ കിസാന്‍ യൂണിയന്‍ പ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Also Read: ഒരു കോടി വിലയുള്ള പാമ്പിൻ വിഷവുമായി ആറംഗ സംഘം ഒഡീഷയിൽ പിടിയിൽ