അസം: കോൺഗ്രസിനെ ആക്ഷേപിച്ചും കടന്നാക്രമിച്ചും അസമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാര കൊതി കാരണം തോന്നുംപോലെ സഖ്യത്തിലേര്‍പ്പെടുന്ന കോണ്‍ഗ്രസിന് കേരളത്തിലടക്കം ഈ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി കിട്ടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രകടന പത്രികയില്‍ വ്യാജ വാഗ്‌ദാനങ്ങള്‍ മുന്‍പോട്ട് വെക്കുന്ന കോണ്‍ഗ്രസിനെ ഒരു സംസ്‌ഥാനവും വിശ്വാസത്തിൽ എടുക്കുന്നില്ലെന്നും മോദി ആരോപിച്ചു. കോണ്‍ഗ്രസെന്നാല്‍ തട്ടിപ്പും അധികാര കൊതിയുമാണ്. മതങ്ങളെ തമ്മിലടുപ്പിക്കുന്ന ശക്‌തിയാണ് കോണ്‍ഗ്രസ് എന്നും പ്രധാനമന്ത്രി ആക്ഷേപിച്ചു.
അസമിൽ ഭരണതുടര്‍ച്ച അവകാശപ്പെട്ട അസം ജനതയെ, തട്ടിപ്പുകാരുടെ കൈയിലേക്ക് വിട്ടുകൊടുക്കില്ലെന്നും മോദി പറഞ്ഞു. പശ്‌ചിമ ബംഗാളിലെയും, ബിഹാറിലെയും, മഹാരാഷ്ട്രയിലെയും കോണ്‍ഗ്രസിന്റെ സഖ്യങ്ങളെ പരിഹസിച്ച പ്രധാനമന്ത്രി ഒരു സംസ്‌ഥാനത്തും ഇനി കോണ്‍ഗ്രസിന് ഭാവിയില്ലെന്നും പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് ഉൾപ്പടെയുള്ള അഞ്ചിന വാഗ്‌ദാനങ്ങൾ അടങ്ങിയ കോൺഗ്രസിന്റെ പ്രകടന പത്രിക രാഹുല്‍ ഗാന്ധി ഇന്നലെ പുറത്തിറക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിനെ ചോദ്യം ചെയ്‌ത് പ്രധാനമന്ത്രി രംഗത്തെത്തിയത്.
Kerala News: പുഷ്‌പാർച്ചന വിവാദം; സന്ദീപ് വചസ്‌പതിയെ പിന്തുണച്ച് തുഷാർ വെള്ളാപ്പള്ളി