കൽപ്പറ്റ: വയനാട്ടിൽ നായാട്ടു സംഘത്തിന്റെ ആക്രമണത്തിൽ രണ്ടു ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥർക്ക് പരിക്ക്. വയനാട് പേരിയ ചന്ദനത്തോട് ഭാഗത്ത് നിന്ന് പുള്ളിമാനെ വെടിവെച്ചു കൊന്നു കാറിൽ കടത്തിക്കൊണ്ടു പോവുകയായിരുന്ന സംഘത്തെ തടഞ്ഞ വരയാൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്‌റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്.
പരിക്കേറ്റ വനംവകുപ്പ് ഉദ്യോഗസ്‌ഥരായ കെവി വിപിൻ, സുനിൽ കുമാർ എന്നിവരെ മാനന്തവാടി കോളേജിൽ പ്രവേശിപ്പിച്ചു. സ്‌ഥലത്ത് നടത്തിയ പരിശോധനയിൽ പുള്ളിമാന്റെ ജഡം കണ്ടെത്തി. സംഭവത്തിൽ വന്യമൃഗ സംരക്ഷണ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്‌റ്റ് ചെയ്യുമെന്നും പേരിയ റേഞ്ച് ഓഫീസർ കെ ഹാഷിഫ് പറഞ്ഞു. നായാട്ടുസംഘം കാട്ടിൽ കയറിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്‌ഥർ പരിശോധന നടത്തിയത്.
Most Read| യുദ്ധത്തിന് ഇന്ന് മുതൽ താൽക്കാലിക വിരാമം; വൈകിട്ട് നാലിന് ബന്ദികളെ കൈമാറും