ബിഹാറില്‍ എന്‍ഡിഎ ഭരണം അട്ടിമറിക്കും; രാഷ്‌ട്രീയ ജനതാദള്‍

By Syndicated , Malabar News
Nitish-Tejaswi-Bihar
Ajwa Travels

പാറ്റ്ന: ബീഹാറിലെ എന്‍ഡിഎ ഭരണം എതു നിമിഷവും അട്ടിമറിക്കപ്പെടുമെന്ന് രാഷ്‌ട്രീയ ജനതാദള്‍. സംസ്‌ഥാനത്തെ 17 ജെഡിയു എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പം ആണെന്നും ബീഹാറിലെ പ്രതിപക്ഷ കക്ഷിയായ രാഷ്‌ട്രീയ ജനതാദള്‍ അവകാശപ്പെട്ടു. ആര്‍ജെഡി നേതാവ് ശ്യാം രാജകാണ്  ബീഹാറില്‍ 17 ജെഡിയു എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് വീഡിയോയിലൂടെ പ്രഖ്യാപിച്ചത്.

രാഷ്‌ട്രീയ ജനതാദളുമായി ജെഡിയു എംഎല്‍എമാര്‍ക്ക് ബന്ധമുണ്ടെന്ന് മാത്രമല്ല പാര്‍ട്ടിയില്‍ ചേരാന്‍ അക്ഷമരായി കാത്തിരിക്കുകയാണെന്നും ശ്യാം രാജക് പറഞ്ഞിരുന്നു. തങ്ങള്‍ക്ക് ഏതു നിമിഷവും സഭയെ അട്ടിമറിക്കാന്‍ സാധിക്കുമെന്നും എന്നാല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാനാണ് ആര്‍ജെഡി കാത്തിരിക്കുന്നതെന്നും ശ്യാം പറഞ്ഞു.

കൂറുമാറ്റ നിരോധന നിയമപ്രകാരം ഒരു പാര്‍ട്ടിയിലെ മൂന്നില്‍ രണ്ട് ഭാഗം ആളുകളും എത്തിയാല്‍ മാത്രമേ ഇത്തരം രാഷ്‌ട്രീയ നീക്കങ്ങള്‍ അംഗീകരിക്കുകയുള്ളൂ. അല്ലാത്ത പക്ഷം എംഎല്‍എമാരെ അയോഗ്യരാക്കുകയും വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്യും. അതേസമയം ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാഷ്‌ട്രീയ ജനതാദളിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തി. ആര്‍ജെഡിയുടെ ആരോപണങ്ങള്‍ അടിസ്‌ഥാന രഹിതമാണെന്നാണ് നിതീഷ് കുമാര്‍ പറഞ്ഞത്.

Read also: ഇരിപ്പിടത്തെ ചൊല്ലി തര്‍ക്കം; യുപിയില്‍ പത്താംക്‌ളാസുകാരന്‍ സഹപാഠിയെ വെടിവെച്ച് കൊലപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE