ന്യൂഡെൽഹി: ഈ വര്‍ഷത്തെ നീറ്റ് പിജി പരീക്ഷ മാറ്റിവെക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. തീയതി മാറ്റിയാല്‍ പരീക്ഷക്കായി തയ്യാറാകുന്ന രണ്ട് ലക്ഷത്തിലധികം പേരെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. പരീക്ഷ മാറ്റിവെക്കുന്നത് അനിശ്‌ചിതത്വം സൃഷ്‌ടിക്കുമെന്നും കുറച്ചുപേരുടെ മാത്രം ബുദ്ധിമുട്ട് ഒഴിവാക്കി പരീക്ഷ മാറ്റിവെക്കാൻ ആകില്ലെന്നും കോടതി വ്യക്‌തമാക്കി.
ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് 15 ഡോക്‌ടർമാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചത്.
ഈമാസം 21നാണ് നീറ്റ് പിജി പരീക്ഷ നടത്താൻ നിശ്‌ചയിച്ചിരിക്കുന്നത്. 2021 അധ്യയന വര്‍ഷത്തെ നീറ്റ് പിജി കൗണ്‍സിലിംഗ് നടപടികള്‍ നീണ്ടുപോകുന്നുവെന്നും ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ തങ്ങളുടേതല്ലാത്ത കാരണത്താല്‍ ഇതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നു എന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ പരീക്ഷ മാറ്റിവെക്കുന്നത് അനിശ്‌ചിതത്വം സൃഷ്‌ടിക്കുമെന്ന് വിലയിരുത്തി കോടതി ഹരജി തള്ളുകയായിരുന്നു.
Most Read: താലിബാന്റെ സ്‌ത്രീവിരുദ്ധ നയങ്ങള്‍; അടിയന്തര യോഗം ചേര്‍ന്ന് യുഎന്‍