അടിയന്തര ഉപയോഗത്തിന് കോവിഷീല്‍ഡ് വാക്‌സിന് അനുമതി നല്‍കി നേപ്പാള്‍

By Staff Reporter, Malabar News
Covishield Vaccine
Representational Image
Ajwa Travels

കാഠ്മണ്ഡു: സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) നിര്‍മ്മിക്കുന്ന ‘കോവിഷീല്‍ഡ്‘ വാക്‌സിന് അടിയന്തര ഉപയോഗാനുമതി നല്‍കി നേപ്പാള്‍ സര്‍ക്കാര്‍. ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (ഡിഡിഎ) ആണ് വാക്‌സിന്‍ ഉപയോഗിക്കുന്നതിന് വെള്ളിയാഴ്‌ച അനുമതി നല്‍കിയത്.

2021 ജനുവരി 15ലെ വകുപ്പുതല തീരുമാനപ്രകാരം നേപ്പാളില്‍ കോവിഷീല്‍ഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് ഡിഡിഎ നോട്ടീസില്‍ വ്യക്‌തമാക്കി.

ആസ്ട്രാസെനെക്കയും ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും ചേര്‍ന്നാണ് കോവിഷീല്‍ഡ് വികസിപ്പിച്ചെടുത്തത്. വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ നേപ്പാളില്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ ബുധനാഴ്‌ച ആവശ്യപ്പെട്ടിരുന്നുവെന്ന് ദി ഹിമാലയന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തു.

അതേസസമയം കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ ഇന്ത്യയുടെ വാക്‌സിന്‍ ഉല്‍പാദനവും വിതരണ ശേഷിയും ലോകത്തെമ്പാടുമുള്ള മനുഷ്യരുടെ പ്രയോജനത്തിനായി ഉപയോഗിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്‌താവന വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്‌തവ അനുസ്‌മരിച്ചു.

നേപ്പാളില്‍ ഇതുവരെ 266,816 കോവിഡ് കേസുകള്‍ റിപ്പോര്‍ട് ചെയ്‌തതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്‌ത‌‌മാക്കുന്നു. 1,948 മരണങ്ങളും നേപ്പാളില്‍ ഇതുവരെ റിപ്പോര്‍ട് ചെയ്‌തിട്ടുണ്ട്.

ഇന്ത്യയില്‍ ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ക്കാണ് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്.

Read Also: ബിജെപിയെ പരാജയപ്പെടുത്താന്‍ മമത ബാനര്‍ജിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് അധിര്‍ രഞ്‌ജന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE