ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ നാലു പേരില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചതായി സീറോ സര്‍വേ ഫലം. ഭൂരിഭാഗം വീടുകളിലും വൈറസ് ബാധ എത്തിയതായും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡെല്‍ഹി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
സ്‌ഥിതി ഗുരുതരമായിട്ടും എന്തുകൊണ്ടാണ് നിയന്ത്രണങ്ങളില്‍ ഇളവ് ചെയ്യുന്നതെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. നേരത്തെ ഡെല്‍ഹിയില്‍ കോവിഡ് വ്യാപനം സൂപ്പര്‍ സ്‌പ്രെഡിലേക്ക് നീങ്ങുന്നുവെന്ന വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. പ്രതിദിന കേസുകളില്‍ റെക്കോര്‍ഡ് വര്‍ധനയാണ് രാജ്യ തലസ്‌ഥാനത്ത് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 8593 പേരാണ് ഒരുദിവസം ഇവിടെ രോഗബാധിതരായത്.
Also Read: മഹാരാഷ്‌ട്രയിൽ സർക്കാർ സ്വയം വീഴുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്
ഒക്‌ടോബർ 15 മുതല്‍ 21 വരെയാണ് നാലാമത് സീറോ സര്‍വേ നടത്തിയത്. ടെസ്‌റ്റിന് വിധേയമാക്കിയവരില്‍ 25 ശതമാനം പേരിലും കോവിഡ് ആന്റിബോഡി രൂപപ്പെട്ടതായി കണ്ടെത്തി. മധ്യ ജില്ലകളിലാണ് രോഗബാധ രൂക്ഷം. അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായതോടെ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേന്ദ്രത്തോട് 1,092 ബെഡുകള്‍ ആവശ്യപ്പെട്ടു.