ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം, തമിഴ്‌നാട്ടിൽ മഴ തുടരും; കാലാവസ്‌ഥാ കേന്ദ്രം

By Team Member, Malabar News
Malabarnews_nivar in tamilnadu
Representational image
Ajwa Travels

ചെന്നൈ : ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതായും, അത് ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത ഉണ്ടെന്നും വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നിവാര്‍ ചുഴലിക്കാറ്റിന് പിന്നാലെ തമിഴ്നാട്ടില്‍ വീണ്ടും ചുഴലിക്കാറ്റിനുള്ള സാധ്യതയാണ് കാലാവസ്‌ഥാ കേന്ദ്രം സൂചിപ്പിക്കുന്നത്. ന്യൂനമര്‍ദ്ദം ശക്‌തി പ്രാപിക്കുന്നതിടെ തമിഴ്നാട്ടില്‍ കനത്ത മഴ തുടരാനുള്ള സാധ്യതയും കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കുന്നുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് രൂപപ്പെട്ട നിവാര്‍ ചുഴലിക്കാറ്റിന്റെ ശക്‌തി കുറഞ്ഞെങ്കിലും തെക്കേ ഇന്ത്യയിലെ തീരപ്രദേശങ്ങളില്‍ ശക്‌തമായ മഴ തുടരുകയാണ്. പ്രളയസാധ്യത കണക്കിലെടുത്ത് കാഞ്ചിപുരത്ത് ആയിരക്കണക്കിന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കൂടാതെ ആന്ധ്രയുടെ തീരപ്രദേശങ്ങളില്‍ മഴ കനത്തതോടെ നിരവധി പ്രദേശങ്ങളില്‍ വെള്ളം കയറി. ഇതോടെ അവിടെ നിന്നും ആളുകളെ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.

മഴ ശക്‌തമായി തുടരുന്നതോടെ തീരമേഖലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നദികള്‍ കര കവിഞ്ഞൊഴുകിയതോടെ കാഞ്ചിപുരം മേഖലകളില്‍ പ്രളയ സാധ്യത മുന്നില്‍ കണ്ട് കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്‌തു. ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങളിലും ശക്‌തമായ മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്.

Read also : കുടുംബത്തോടെ മൽസര രംഗത്തേക്ക്; എൻഡിഎയിൽ മൂന്ന് പേർ; ഒരാൾ എൽഡിഎഫിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE