ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് രണ്ടാംതരംഗം ശക്‌തമാകുന്ന സാഹചര്യത്തിൽ ചികിൽസാ മാർഗരേഖ പുതുക്കി കേന്ദ്രസർക്കാർ. ഇനി മുതൽ കോവിഡ് ചികിൽസ ലഭിക്കുന്നതിന് ആശുപത്രികളിൽ കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ല. കോവിഡ് രോഗലക്ഷണങ്ങൾ പ്രകടിക്കുന്ന ആളുകളെ കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെതന്നെ ആശുപത്രിയിൽ ചികിൽസയിൽ പ്രവേശിപ്പിക്കാമെന്ന് മാർഗരേഖയിൽ വ്യക്‌തമാക്കുന്നുണ്ട്.
ഗുരുതരമല്ലാത്ത രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ആളുകളെ ഡെഡിക്കേറ്റഡ് കോവിഡ് ഹെൽത്ത് സെന്ററിലും, ഗുരുതരമായ കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ആളുകളെ ഡെഡിക്കേറ്റഡ് കോവിഡ് ഹോസ്‌പിറ്റലിലും പ്രവേശിപ്പിക്കണമെന്നാണ് മാർഗരേഖയിൽ കേന്ദ്രസർക്കാർ വ്യക്‌തമാക്കുന്നത്. കൂടാതെ തിരിച്ചറിയൽ രേഖ ഹാജരാക്കിയില്ലെങ്കിൽ ചികിൽസ നിഷേധിക്കരുതെന്നും, രോഗികള്‍ എവിടെ നിന്നുള്ളവരാണെന്ന് പരിഗണിക്കാതെ ഓക്‌സിജനും ചികിൽസയും ലഭ്യമാക്കണമെന്നും പുതുക്കിയ മാര്‍ഗരേഖയില്‍ പറയുന്നുണ്ട്.
Read also : ഇടുക്കി മെഡിക്കൽ കോളേജിൽ ഓക്‌സിജൻ ജനറേറ്റർ പ്രവർത്തനം ആരംഭിച്ചു