പോസിറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും കോവിഡ് ചികിൽസ നൽകണം; മാർഗരേഖ പുതുക്കി കേന്ദ്രം

By Team Member, Malabar News
covid treatment
Representatioanl image
Ajwa Travels

ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് രണ്ടാംതരംഗം ശക്‌തമാകുന്ന സാഹചര്യത്തിൽ ചികിൽസാ മാർഗരേഖ പുതുക്കി കേന്ദ്രസർക്കാർ. ഇനി മുതൽ കോവിഡ് ചികിൽസ ലഭിക്കുന്നതിന് ആശുപത്രികളിൽ കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ല. കോവിഡ് രോഗലക്ഷണങ്ങൾ പ്രകടിക്കുന്ന ആളുകളെ കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെതന്നെ ആശുപത്രിയിൽ ചികിൽസയിൽ പ്രവേശിപ്പിക്കാമെന്ന് മാർഗരേഖയിൽ വ്യക്‌തമാക്കുന്നുണ്ട്.

ഗുരുതരമല്ലാത്ത രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ആളുകളെ ഡെഡിക്കേറ്റഡ് കോവിഡ് ഹെൽത്ത് സെന്ററിലും, ഗുരുതരമായ കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ആളുകളെ ഡെഡിക്കേറ്റഡ് കോവിഡ് ഹോസ്‌പിറ്റലിലും പ്രവേശിപ്പിക്കണമെന്നാണ് മാർഗരേഖയിൽ കേന്ദ്രസർക്കാർ വ്യക്‌തമാക്കുന്നത്‌. കൂടാതെ തിരിച്ചറിയൽ രേഖ ഹാജരാക്കിയില്ലെങ്കിൽ ചികിൽസ നിഷേധിക്കരുതെന്നും, രോഗികള്‍ എവിടെ നിന്നുള്ളവരാണെന്ന് പരിഗണിക്കാതെ ഓക്‌സിജനും ചികിൽസയും ലഭ്യമാക്കണമെന്നും പുതുക്കിയ മാര്‍ഗരേഖയില്‍ പറയുന്നുണ്ട്.

Read also : ഇടുക്കി മെഡിക്കൽ കോളേജിൽ ഓക്‌സിജൻ ജനറേറ്റർ പ്രവർത്തനം ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE