എൻസിപി ശരത് പവാർ വിഭാഗത്തിന് പുതിയ ചിഹ്‌നം; കാഹളം മുഴക്കുന്ന മനുഷ്യൻ

'കാഹളം മുഴക്കുന്ന മനുഷ്യൻ' എന്നതാണ് ചിഹ്‌നം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പുതിയ ചിഹ്‌നത്തിൽ ആയിരിക്കും അജിത് പവാർ വിഭാഗം മൽസരിക്കുകയെന്ന് പാർട്ടി വക്‌താവ്‌ അറിയിച്ചു.

By Trainee Reporter, Malabar News
Sharat Pawar
Ajwa Travels

മുംബൈ: എൻസിപി ശരത് പവാർ വിഭാഗത്തിന് പുതിയ ചിഹ്‌നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ‘കാഹളം മുഴക്കുന്ന മനുഷ്യൻ’ എന്നതാണ് ചിഹ്‌നം. എൻസിപി- ശരത് ചന്ദ്ര പവാർ എന്ന പേര് ഉപയോഗിക്കാൻ അനുവദിച്ച സുപ്രീം കോടതി, ഒരാഴ്‌ചക്കകം ചിഹ്‌നം അനുവദിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പുതിയ ചിഹ്‌നത്തിൽ ആയിരിക്കും അജിത് പവാർ വിഭാഗം മൽസരിക്കുകയെന്ന് പാർട്ടി വക്‌താവ്‌ അറിയിച്ചു. മഹാരാഷ്‌ട്രയിൽ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗത്തെ ഔദ്യോഗിക പാർട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചതിന് പിന്നാലെയാണ് ശരത് പവാർ പക്ഷത്തിന് പാർട്ടിക്ക് പുതിയ പേരും ചിഹ്‌നവും കണ്ടത്തേണ്ടി വന്നത്.

നിയമസഭയിലെ ഭൂരിപക്ഷമാണ് അജിത് പവാർ വിഭാഗത്തെ ഔദ്യോഗിക പാർട്ടിയായി അംഗീകരിക്കാൻ കാരണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്‌തമാക്കിയിരുന്നു. പിന്നാലെ, മഹാരാഷ്‌ട്ര നിയമസഭാ സ്‌പീക്കർ രാഹുൽ നർവേകറും ഈ തീരുമാനത്തെ അംഗീകരിച്ചിരുന്നു. അജിത് പവാർ വിഭാഗത്തിലെ 41 എംഎൽഎമാരും പാർട്ടിയുടെ താൽപര്യം സംരക്ഷിക്കുക ആയിരുന്നുവെന്നും ഇവരെ അയോഗ്യരാക്കാൻ കഴിയില്ലെന്നും സ്‌പീക്കർ വ്യക്‌തമാക്കിയിരുന്നു.

മഹാരാഷ്‌ട്ര വികാസ് അഘാടി (എംവിഎ) സഖ്യത്തിന് കനത്ത തിരിച്ചടി നൽകി കഴിഞ്ഞ വർഷം ജൂലൈയിലാണ് എൻസിപി പിളർത്തി അജിത് പവാർ ഏക്‌നാഥ്‌ ഷിൻഡെ നയിക്കുന്ന ശിവസേന- ബിജെപി സർക്കാരിൽ ചേർന്നത്. ഇതിന് പിന്നാലെ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയായി അഞ്ചാം തവണ അജിത് പവാർ ചുമതലയേൽക്കുകയും ചെയ്‌തിരുന്നു.

മഹാരാഷ്‌ട്രയിൽ പ്രതിപക്ഷ നേതാവായിരിക്കേയാണ് അജിത് പവാർ കൂറുമാറിയതും ഉപമുഖ്യമന്ത്രിയായതും. പിന്നീട് ശരത് പവാറിനെ പാർട്ടി പ്രസിഡണ്ട് സ്‌ഥാനത്ത്‌ നിന്ന് അജിത് പുറത്താക്കിയിരുന്നു. തന്റെ പാർട്ടിയാണ് യഥാർഥ എൻസിപിയെന്ന് അവകാശപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കുകയും ചെയ്‌തിരുന്നു.

Most Read| മൂന്നുവയസിന് മുൻപേ അന്തർദേശീയ അവാർഡുകൾ കരസ്‌ഥമാക്കി അഹദ് അയാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE