കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് നവജാത ശിശുവിനെ നീതു തട്ടിയെടുത്തത് കാമുകനെ ബ്ളാക്ക് മെയിൽ ചെയ്യാനെന്ന് മൊഴി. ഇന്നലെ കസ്‌റ്റഡിയിലായ ഇബ്രാഹിം ബാദുഷ നീതുവിന്റെ കാമുകൻ ആണ്. ബാദുഷ വിവാഹ വാഗ്‌ദാനം നൽകി നീതുവിനെ വഞ്ചിച്ചു.
നീതുവിൽ നിന്ന് 30 ലക്ഷം രൂപയും സ്വർണവും ഇബ്രാഹിം വാങ്ങിയിരുന്നു. ഇത് തിരികെ വാങ്ങാൻ ആയിരുന്നു പദ്ധതി. ഇബ്രാഹിമിൽ നിന്ന് നീതു ഗർഭം ധരിച്ചിരുന്നു. എന്നാൽ ഇത് അലസി പോയിരുന്നു. തട്ടിയെടുത്ത കുഞ്ഞ് ഇബ്രാഹിന്റെ കുഞ്ഞാണെന്ന് വരുത്താൻ ആയിരുന്നു നീതുവിന്റെ ശ്രമം.
ഇബ്രാഹിം ബാദുഷയുടെ സ്‌ഥാപനത്തിലായിരുന്നു നീതു ജോലി ചെയ്‌തിരുന്നത്. പിന്നീട് ഇവർ രണ്ടുപേരും ചേർന്ന് മറ്റൊരു സ്‌ഥാപനം തുടങ്ങിയിരുന്നു. കുഞ്ഞിനെ പ്രതിയായ നീതു ഒറ്റയ്‌ക്ക് തട്ടിയെടുത്തതാണെന്ന് കോട്ടയം എസ്‌പി ഡി ശിൽപ പറഞ്ഞിരുന്നു.
പിന്നിൽ മറ്റു റാക്കറ്റുകളോ ഒന്നും തന്നെയില്ല. തട്ടിക്കൊണ്ടു പോയ കുഞ്ഞുമായോ അവരുടെ കുടുംബാംഗങ്ങളുമായോ യുവതിക്ക് യാതൊരു ബന്ധവുമില്ലെന്നും എസ്‌പി വ്യക്‌തമാക്കിയിരുന്നു. നീതുവിനെ ഇന്ന് ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കും.
Read Also: കുതിരാനിലെ രണ്ടാം തുരങ്കം തുറക്കാൻ ഫയർ ഫോഴ്‌സിന്റെ അനുമതി