വീട് ഒഴിപ്പിക്കുന്നതിനിടെ ആത്‌മഹത്യാ ശ്രമം; ഭർത്താവിന് പിന്നാലെ ഭാര്യക്കും ദാരുണാന്ത്യം

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തർക്കഭൂമിയിലെ ഒഴിപ്പിക്കൽ നടപടിക്കിടെ ആത്‍മഹത്യക്ക് ശ്രമിച്ച ദമ്പതിമാരിൽ ഭാര്യയും മരിച്ചു. നെയ്യാറ്റിൻകര പോങ്ങിൽ സ്വദേശി അമ്പിളി (40) ആണ് മരിച്ചത്. വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ ദമ്പതിമാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയായിരുന്നു. അമ്പിളിയുടെ ഭർത്താവ് രാജൻ (47) നേരത്തെ മരിച്ചിരുന്നു.

കോടതി ഉത്തരവിന്റെ ഭാഗമായി വീട് ഒഴിപ്പിക്കാനെത്തിയ അഭിഭാഷക കമ്മീഷനും പോലീസിനും മുന്നിൽ വെച്ചാണ് രാജൻ ആത്‍മഹത്യാ ഭീഷണി മുഴക്കിയത്. വീട് ഒഴിയാൻ ആവശ്യപ്പെടുന്നതിനിടെ രാജൻ വീടിനകത്ത് കയറി കന്നാസിൽ കരുതിയ മണ്ണെണ്ണ ഭാര്യ അമ്പിളിയെ ചേർത്ത് പിടിച്ച് ദേഹത്ത് ഒഴിച്ച ശേഷം ലൈറ്റർ കത്തിക്കുകയായിരുന്നു. ഇതിനിടെ തീ ആളിപ്പടർന്ന് ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു ദമ്പതിമാരുടെ അന്ത്യം. ഇന്ന് പുലർച്ചെയോടെയാണ് രാജൻ മരിച്ചത്.

ഇതിനിടെ ആത്‌മഹത്യാ ഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പോലീസ് ഇടപെട്ടതോടെയാണ് തീകൊളുത്തേണ്ടി വന്നതെന്നും മരിക്കുന്നതിന് മുമ്പ് രാജൻ മൊഴി നൽകിയിരുന്നു. രാജന്റെ മരണത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണം ഉയരുന്നതിനിടെയാണ് അമ്പിളിയുടെ മരണം. പോലീസ് രാജന്റെ കയ്യിലെ ലൈറ്റർ തട്ടി മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് തീ ആളിപ്പടർന്നത്. സംഭവത്തിൽ ഗ്രേഡ് എസ്‌ഐ അനിൽ കുമാറിനും പൊള്ളലേറ്റിരുന്നു.

Also Read: ആലപ്പുഴയിലെ പ്രതിഷേധ പ്രകടനത്തിൽ സിപിഎം നടപടി; മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE