ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട ടൂൾകിറ്റ് കേസിലെ ഇടക്കാല സംരക്ഷണം തേടി മലയാളി അഭിഭാഷക നികിതാ ജേക്കബ് സമർപ്പിച്ച ഹരജി ഇന്ന് പരിഗണിക്കും. മഹാരാഷ്‌ട്രാ ഹൈക്കോടതിയാണ് ഹരജി പരിഗണിക്കുക.
വാറണ്ട് പുറപ്പെടുവിച്ച കോടതിയിൽ സ്‌ഥിര ജാമ്യാപേക്ഷ സമർപ്പിക്കുന്നതിന് നാലാഴ്‌ച സമയം വേണമെന്നും അതുവരെ പോലീസ് നടപടി തടയണമെന്നുമാണ് നികിത ഹരജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണവുമായി സഹകരിച്ചിരുന്നു തന്നെ രാഷ്‌ട്രീയപ്രേരിതമായി അറസ്‌റ്റ് ചെയ്യാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
മത-രാഷ്‌ട്രീയ, സാമ്പത്തിക അജണ്ടകൾ തനിക്കില്ല. ഡെൽഹി പോലീസ് എഫ്‌ഐആർ നൽകാൻ പോലും ഇതുവരെ തയാറായിട്ടില്ലെന്നും ഹരജിയിൽ നികിത ചൂണ്ടിക്കാട്ടി. ജസ്‌റ്റിസ് പിഡി നായിക്കിന്റെ സിംഗിൾ ബെഞ്ചാണ് ഹരജിയിൽ വാദം കേൾക്കുക. അതേസമയം, കേസിലെ മറ്റൊരു പ്രതിയായ ശാന്തനുവും സമാന ഹരജിയുമായി ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്.
Also Read: വസീം ജാഫറിന്റെ രാജി; അന്വേഷണത്തിന് സർക്കാർ ഉത്തരവ്